കൊച്ചി: തന്നോടൊപ്പം ഭക്ഷണം കഴിച്ചതിന് ദളിത് തൊഴിലാളികളെ കോൺട്രാക്ടർ ക്രൂരമായി മർദ്ദിച്ചു. കിണറുപണിക്കായി കർണ്ണാടകയിലേക്ക് കൊണ്ടുപോയ കൊല്ലം സ്വദേശിയായ ദളിത് തൊഴിലാളിക്കാണ് ക്രൂര മർദ്ദനമേറ്റത്. സുധർമ്മൻ, സുഭാഷ്, ബാബു എന്നീ തൊഴിലാളികൾക്കാണ് മർദ്ദനമേറ്റത്.
കർണ്ണാടകയിൽ കിണറുപണി കോൺട്രാക്ടെടുത്ത ഉദയൻ എന്നയാൾ തങ്ങളെ ജാതിപ്പേര് വിളിച്ചാണ് മർദ്ദിച്ചതെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. കർണ്ണാടകയിൽവെച്ച് മർദ്ദനമേറ്റ തൊഴിലാളികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയാണ് ചികിത്സ തേടിയത്. തുടർന്ന് പൂയപ്പള്ളി പോലീസിൽ പരാതി നൽകി.
പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികൾ താനിരുന്ന ബെഞ്ചിലിരുന്ന് ഭക്ഷണം കഴിച്ചതാണ് ഉദയനെ പ്രകോപിപ്പിച്ചത്. എന്റെയൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നോ എന്ന് ആക്രോശിച്ചുകൊണ്ട് ഉദയൻ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു, ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
മുഷ്ടിചുരുട്ടി ഉദയൻ തങ്ങളുടെ മൂക്കിൽ ഇടിച്ചെന്നും മൂക്കിലൂടെ ചോര വാർന്നെന്നും തൊഴിലാളികൾ പറഞ്ഞു. സ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിച്ച തങ്ങളുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും ബാഗും ഉദയൻ പിടിച്ചുവെച്ചെന്നും പരാതിക്കാർ പറയുന്നു.
കർണ്ണാടകയിൽ കിണറുപണി കോൺട്രാക്ടെടുത്ത ഉദയൻ എന്നയാൾ തങ്ങളെ ജാതിപ്പേര് വിളിച്ചാണ് മർദ്ദിച്ചതെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. കർണ്ണാടകയിൽവെച്ച് മർദ്ദനമേറ്റ തൊഴിലാളികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയാണ് ചികിത്സ തേടിയത്. തുടർന്ന് പൂയപ്പള്ളി പോലീസിൽ പരാതി നൽകി.
പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികൾ താനിരുന്ന ബെഞ്ചിലിരുന്ന് ഭക്ഷണം കഴിച്ചതാണ് ഉദയനെ പ്രകോപിപ്പിച്ചത്. എന്റെയൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നോ എന്ന് ആക്രോശിച്ചുകൊണ്ട് ഉദയൻ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു, ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
മുഷ്ടിചുരുട്ടി ഉദയൻ തങ്ങളുടെ മൂക്കിൽ ഇടിച്ചെന്നും മൂക്കിലൂടെ ചോര വാർന്നെന്നും തൊഴിലാളികൾ പറഞ്ഞു. സ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിച്ച തങ്ങളുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും ബാഗും ഉദയൻ പിടിച്ചുവെച്ചെന്നും പരാതിക്കാർ പറയുന്നു.