കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. അഞ്ചൽ തടിക്കാട് അമൃതാലയത്തിൽ ലേഖ (40)യെയാണ് ഭർത്താവ് ജയൻ വെട്ടിക്കൊലപ്പെടുത്തിയത്. ജയനെ (45) സമീപത്തുള്ള കട്ടിലിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.
ജയന്റെയും ലേഖയുടെയും മക്കൾ ഇവർ മരിച്ചു കിടന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ ഉറങ്ങികിടക്കുകയായിരുന്നു.ജയനും ഭാര്യയും മക്കളും വീടിന്റെ മുകൾ നിലയിലായിരുന്നു താമസിച്ചിരുന്നത്. ജയന്റെ മാതാപിതാക്കളും സഹോദരനും കുടുംബവും ഇതേ വീട്ടിൽ താഴത്തെ നിലയിലാണ് താമസം.
കഴിഞ്ഞ ദിവസം രാത്രി ജയന്റെ വീട്ടിൽ നിന്ന് ബഹളം കേട്ട് ബന്ധുക്കൾ ഓടിയെത്തിയെങ്കിലും കതക് ഉള്ളിൽ നിന്ന് പൂട്ടിയ അവസ്ഥലയിലായിരുന്നു.
ബന്ധുക്കൾ ഏറെ പാടുപെട്ടാണ് ജയന്റെ വീടിനുള്ളിൽ കയറിയത്. കതക് പൊളിച്ച് വീടിനുള്ളിൽ കയറിയാണ് ബന്ധുക്കൾ ഇവരുവരുടെയും മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. ലേഖയെ വെട്ടിക്കൊലപ്പെടുത്തിയ അവസ്ഥയിലും ജയൻ വിഷം കഴിച്ച് മരിച്ച അവസ്ഥയിലുമായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിന്റെ കാരണമെന്താണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.
ജയന്റെയും ലേഖയുടെയും മക്കൾ ഇവർ മരിച്ചു കിടന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ ഉറങ്ങികിടക്കുകയായിരുന്നു.ജയനും ഭാര്യയും മക്കളും വീടിന്റെ മുകൾ നിലയിലായിരുന്നു താമസിച്ചിരുന്നത്. ജയന്റെ മാതാപിതാക്കളും സഹോദരനും കുടുംബവും ഇതേ വീട്ടിൽ താഴത്തെ നിലയിലാണ് താമസം.
കഴിഞ്ഞ ദിവസം രാത്രി ജയന്റെ വീട്ടിൽ നിന്ന് ബഹളം കേട്ട് ബന്ധുക്കൾ ഓടിയെത്തിയെങ്കിലും കതക് ഉള്ളിൽ നിന്ന് പൂട്ടിയ അവസ്ഥലയിലായിരുന്നു.