ആപ്പ്ജില്ല

കൂടത്തായി കൂട്ടക്കൊല: സയനൈഡ് നൽകിയത് ഒരു തവണയെന്ന് സ്വർണ്ണപ്പണിക്കാരൻ പ്രജുകുമാർ

താൻ ഒറ്റ തവണ മാത്രമാണ് സയനൈഡ് എത്തിച്ചു നൽകിയതെന്ന് കേസിലെ കൂട്ടുപ്രതി പ്രജുകുമാർ. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും പ്രജുകുമാർ തെളിവെടുപ്പ് വേളയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Samayam Malayalam 5 Oct 2019, 10:32 pm
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിൽ പ്രതി ജോളിക്ക് സയനൈഡ് നൽകിയത് ഒരു തവണ മാത്രമെന്ന് സ്വർണ്ണപ്പണിക്കാരൻ പ്രജുകുമാർ. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും പ്രജുകുമാർ തെളിവെടുപ്പിനിടെ പറഞ്ഞു. പ്രജുകുമാറിനെ സയനൈഡ് വാങ്ങിയ കടയിൽ എത്തിച്ച് പോലീസ് തെളിവെടുത്തു.
Samayam Malayalam crime


Also read: എല്ലാവരോടും ഇടപഴകുന്ന ജോളി; എൻഐടിയിൽ അധ്യാപികയെന്ന് പരിചയപ്പെടുത്തൽ; കൂടത്തായി കൊലപാതക പരമ്പര ഇങ്ങനെ

അതേസമയം സംഭവത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ സുഹൃത്ത് മാത്യു, സഹായി പ്രജുകുമാർ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മരണങ്ങളെപ്പറ്റി കൃത്യമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

Also read: കുടുംബത്തിന്റെ അധികാരം കൈക്കലാക്കാൻ ആദ്യ കൊലപാതകം; ജോളിയെ പിടികൂടിയത് നന്നായെന്ന് പോലീസ്

കൂടത്തായി കൂട്ടക്കൊല കേസിൽ ജോളിയെ ഇപ്പോൾ പിടിച്ചത് നന്നായെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി കെ ജി സൈമൺ പറഞ്ഞു. റോയിയുടെ മരണത്തിൽ ജോളി കുറ്റം സമ്മതിച്ചെന്നും മറ്റ് മരണങ്ങളെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: സയനൈഡ്: കൂടത്തായിയിലെ 'കൂട്ടുപ്രതി'; നിങ്ങൾ അറിയേണ്ട വസ്തുതകൾ

2002 മുതൽ 2016 വരെയുള്ള 14 വർഷത്തിനിടയിലാണ് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേർ സമാന സാഹചര്യത്തിൽ മരിച്ചത്. റോയിയുടെ മരണം വിഷം അകത്തുചെന്നിട്ടാണെന്ന് വ്യക്തമായിട്ടും അന്വേഷണം നടത്താതിരുന്നത് മറ്റ് മൂന്നുപേരുടെ മരണത്തിനിടയാക്കി. കുടുംബ ഭരണം കൈവശപ്പെടുത്താനും സ്വത്ത് കൈക്കലാക്കാനുമാണ് താൻ കൊല നടത്തിയതെന്ന് ജോളി പോലീസിനോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്