ആപ്പ്ജില്ല

കൂണിൽ നിന്നുണ്ടാക്കിയ മരുന്ന് നൽകി സിലിയെ ഭ്രാന്തിയാക്കാൻ ഷാജുവും ജോളിയും ശ്രമിച്ചതായി ബന്ധുക്കൾ

ജോളിയുടെ കാറും സ്‌കൂട്ടറും നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറിൽ നിന്ന് കണ്ടെടുത്ത വസ്തുക്കൾ ക്രൈം ബ്രാഞ്ച് ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു.

Samayam Malayalam 25 Oct 2019, 9:54 am
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തി സിലിയുടെ ബന്ധുക്കൾ. സിലിക്ക് ഭ്രാന്തുണ്ടായിരുന്നെന്ന് വരുത്തി തീർക്കാൻ ഷാജുവും ജോളിയും ശ്രമം നടത്തിയെന്നാണ് വെളിപ്പെടുത്തൽ. സിലിക്ക് അപസ്‌മാരമുണ്ടെന്ന് പറഞ്ഞ് ഷാജു സ്ഥിരമായി മരുന്ന് നൽകിയിരുന്നു.
Samayam Malayalam jolly koodathai fb


കൂണിൽ നിന്നുണ്ടാക്കുന്ന മരുന്നാണ് അതെന്ന് വിശ്വസിപ്പിച്ചാണ് സിലിയെ കൊണ്ട് മരുന്ന് കഴിപ്പിച്ചത്. എന്നാൽ സിലിക്ക് അപസ്‍മാരമുണ്ടായിട്ടില്ലെന്ന് സഹോദരൻ സിജോ വെളിപ്പെടുത്തിയിരുന്നു. അടുപ്പിച്ച് മരുന്ന് ഉപയോഗിച്ച ശേഷം സിലിക്ക് ഈ പ്രത്യേക മരുന്ന് ലഭിച്ചില്ലെങ്കിൽ മാനസിക നില തെറ്റുമെന്ന അവസ്ഥയിലായി.

Also Read: ഷാജുവിനൊപ്പം സിലിക്ക് അന്ത്യചുംബനം നൽകാൻ തീരുമാനിച്ചു; കൊലക്ക് ശേഷം ‘എവരിതിങ് ക്ലിയർ’എന്ന സന്ദേശം അയച്ചു; ജോളി നൽകിയ മൊഴി ഇങ്ങനെ

ഈ അവസ്ഥ ചൂണ്ടിക്കാട്ടി സിലിക്ക് ഭ്രാന്തുണ്ടെന്ന് ബന്ധുക്കളെ ധരിപ്പിക്കാൻ ഷാജു ശ്രമിച്ചു. സിലിയെ ഭ്രാന്തിയാക്കാൻ വേണ്ടിയാണ് മരുന്ന് നൽകിയതെന്ന് ജോളി ചോദ്യം ചെയ്യലിനിടെ ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു .ജോളി തന്നെയാണ് സിലിക്ക് ഈ മരുന്ന് സ്ഥിരമായി എത്തിച്ചു കൊടുത്തിരുന്നത്. ഒരിക്കൽ സിലിക്ക് അരിഷ്ടത്തിൽ വിഷം ചേർത്ത് ജോളി നൽകിയിരുന്നു.

വിഷത്തിന്റെ അളവ് കുറവായിരുന്നതിനാൽ സിലി അന്ന് മരിച്ചില്ല.എന്നാൽ, അബോധാവസ്ഥയിലായി കുഴഞ്ഞു വീണപ്പോൾ സിലിയുടെ വായിൽ നിന്ന് നുരയും പതയും വന്നു. സിലിക്ക് അപസ്‌മാരമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ഷാജുവിന്റെയും ജോളിയുടെയും ശ്രമം അവിടെയും വിജയിച്ചതായി ബന്ധുക്കൾ ഇപ്പോൾ സംശയിക്കുന്നു.

അതിനിടെ, ജോളിയുടെ കാറിൽ നിന്ന് കണ്ടെത്തിയത് സയനൈഡ് തന്നെയാണെന്ന് പരിശോധനാഫലം വന്നു. കാറിലെ ഡ്രൈവർ സീറ്റിനടുത്ത് പ്രത്യേക അറയുണ്ടാക്കി ഏഴ് പ്രത്യേക കടലാസ് പൊതികളിൽ സൂക്ഷിച്ചിരുന്ന സയനൈഡ് ഒരു പഴ്‌സിലാണ് സൂക്ഷിച്ചിരുന്നത്. കണ്ടെത്തിയ വസ്തു സയനൈഡ് തന്നെയാണോ എന്ന് അടിയന്തരമായി സ്ഥിരീകരിക്കാൻ ഡിജിപി നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതേ സയനൈഡ് തന്നെ ഉപയോഗിച്ചാണോ കൊലകൾ നടത്തിയതെന്ന് പോലീസ് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.

Also Read: ജോളിയിൽ നിന്ന് നേരിട്ടത് ക്രൂര പീഡനം; പൊന്നാമറ്റത്ത് കഴിഞ്ഞത് അപരിചിതനെ പോലെ: ഷാജുവിന്റെ മകന്റെ മൊഴി പുറത്ത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്