ആപ്പ്ജില്ല

കൂടത്തായി: മരിച്ചവരെ എത്തിച്ചത് ഒരേയിടത്ത്; ഓമശ്ശേരിയിലെ ആശുപത്രിയ്ക്കെതിരെ അന്വേഷണം

വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ എല്ലാവരെയും എത്തിച്ചത് ഒരേ ആശുപത്രിയിലാണെന്നതാണ് സ്വകാര്യ ആശുപത്രിയെ സംശയനിഴലിലാക്കിയത്. ഇവിടെ നിന്ന് പോലീസ് കൊല്ലപ്പെട്ടവരുടെ ചികിത്സാരേഖകള്‍ ശേഖരിച്ചിട്ടുണ്ട്.

Samayam Malayalam 11 Oct 2019, 10:47 am

ഹൈലൈറ്റ്:

  • മരിച്ച എല്ലാവരെയും എത്തിച്ചത് ഒരേ ആശുപത്രിയിൽ
  • രേഖകള്‍ പോലീസ് ശേഖരിച്ചു
  • അന്വേഷണം സ്വകാര്യ ആശുപത്രിയ്ക്കെതിരെ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam koodathai deaths
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെയും അന്വേഷണം നീങ്ങുന്നു. വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ എല്ലാവരെയും എത്തിച്ചത് ഇതേ ആശുപത്രിയിലാണ് എന്നതാണ് സംശയം ഉയര്‍ത്തുന്നത്. ഇതിൽ റോയിയ്ക്കും ഷാജുവിന്‍റെ മകള്‍ ആൽഫിനും മാത്രമായിരുന്നു വിദഗ്ധ ചികിത്സ നിര്‍ദ്ദേശിച്ച് മറ്റ് ആശുപത്രികളിലേയ്ക്ക് അയച്ചത്. മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചത് ഈ ആശുപത്രിയിലായിരുന്നു.
മരിച്ചവരുടെ പോസ്റ്റ്‍‍മോര്‍ട്ടം നടത്താതിരിക്കാൻ ബന്ധുക്കള്‍ ഇടപെട്ടിരുന്നു എന്നായിരുന്നു അന്വേഷണസംഘത്തിന് ആദ്യം ലഭിച്ച വിവരം. എന്നാൽ മരണത്തിലെ ദുരൂഹത കണക്കിലെടുക്കാതെ പോസ്റ്റ്‍‍മോര്‍ട്ടം നടത്താതിരിക്കാൻ ആശുപത്രി ഇടപെട്ടോ എന്ന കാര്യം പോലീസ് പരിശോധിക്കും. ഇവിടെ നിന്ന് അന്വേഷണസംഘം ചികിത്സാ രേഖകള്‍ ശേഖരിച്ചിട്ടുണ്ട്.

ഇരകളുടെ മരണസമയത്ത് പരിശോധിച്ച ഡോക്ടര്‍ നിലവിൽ ഈ ആശുപത്രിയിൽ പ്രവര്‍ത്തിക്കുന്നില്ല. ഇദ്ദേഹത്തെ കണ്ടെത്തിയാൽ മരണകാരണം സംബന്ധിച്ച എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും അന്വേഷണസംഘത്തിനുണ്ട്.


അതേസമയം, ജോളി ഉള്‍പ്പെടെ കേസിലെ മൂന്ന് പ്രതികളെ തെളിവെടുപ്പിനായി അന്വേഷണസംഘം കൂടത്തായിയിലേയ്ക്ക് കൊണ്ടു പോയി. അന്വേഷണത്തിന്‍റെ കേന്ദ്രബിന്ദുവായ പൊന്നാമറ്റം വീടിനു പുറമെ രണ്ടിടത്തു കൂടി പ്രതികളെ തെളിവെടുപ്പിന് എത്തിക്കും. മൂന്നു പ്രതികളെയും ഒരുമിച്ചാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. കൊല്ലപ്പെട്ട ആറിൽ അഞ്ചു പേരെയും സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി അന്വേഷണസംഘത്തോട് കുറ്റസമ്മതം നടത്തിയിരുന്നു. ശേഷിക്കുന്ന പൊട്ടാസ്യം സയനൈഡ് വീട്ടിൽ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. അന്വേഷണത്തിന്‍റെ ഭാഗമായി വീട് പൂട്ടി സീൽ ചെയ്തിരുന്നു. വീട്ടിൽ നിന്ന് ജോളി ഒളിപ്പിച്ചു വെച്ച സയനൈഡ് കണ്ടെത്തിയാൽ അത് അന്വേഷണത്തിൽ നി‍ര്‍ണ്ണായകമാകും.

Also Read: കൂടത്തായി: അഞ്ച് പേർക്ക് സയനൈഡും അന്നമ്മക്ക് കീടനാശിനിയും നൽകിയെന്ന് ജോളിയുടെ മൊഴി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്