ആപ്പ്ജില്ല

കോട്ടയം കൊലപാതകം; മോഷണം നടത്തിയത് കാമുകിയുടെ അടുത്ത് എത്താൻ വേണ്ടി, ബിലാലിന്‍റെ മൊഴി പുറത്ത്

അസമിലുള്ള തന്‍റെ കാമുകിക്കൊപ്പം പോകാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് അഞ്ച് ഭാഷകള്‍ അറിയാമെന്ന് പോലീസ് പറയുന്നു

Samayam Malayalam 7 Jun 2020, 11:47 am
രണ്ടാംഘട്ട ചോദ്യം ചെയ്യലിലാണ് കവർച്ചയിലേക്ക് നയിച്ച കാരണങ്ങൾ പ്രതി ബിലാല്‍ പോലീസിനോട് പറഞ്ഞത്. ഓൺലൈൻ ചൂതാട്ടത്തിന് പണം കണ്ടെത്തുക മാത്രമായിരുന്നില്ല ലക്ഷ്യമെന്നും അസമിലുള്ള തന്‍റെ കാമുകിക്കൊപ്പം പോകാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ ആലപ്പുഴയിലെ ലോഡ്ജിലും ചെങ്ങളത്തും എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: കഠിനംകുളം കൂട്ട ബലാത്സംഗക്കേസ്; മുഖ്യ പ്രതി പിടിയിൽ

ഇയാള്‍ക്ക് അഞ്ച് ഭാഷകള്‍ അറിയാമെന്ന് പോലീസ് പറയുന്നു. ബിലാൽ മൊബൈൽ ഗെയിമുകൾക്ക്‌ അടിമയാണെന്ന് പിതാവ് നിസാമുദീൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓൺലൈൻ അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചുള്ള കളിയിലായിരുന്നു താല്‍പര്യം.ഒരു ദിവസം അയ്യായിരം രൂപ വരെ ബിലാൽ ഇങ്ങനെ നേടിയിരുന്നു എന്ന് പിതാവ് വെളിപ്പെടുത്തിയിരുന്നു. ജോലിക്കിടയിൽ പോലും ഭൂരിഭാഗം സമയം മൊബൈൽ ഗെയിം കളിക്കാൻ നീക്കിവെച്ചു. മുടക്കുന്ന പണത്തിന്‍റെ ഇരട്ടി ഗെയിമിലൂടെ നേടുന്നതാണ് ബിലാലിന്‍റെ ഇഷ്ട വിനോദം എന്ന് പിതാവ് പറഞ്ഞിരുന്നു.

Also Read: മാസ്‌ക്ക് ഊരിയിട്ടുള്ള പ്രണയം ഒന്നും വേണ്ട!! 2070 ട്രോളന്‍മാരുടെ ഭാവനയില്‍ ഇങ്ങനെ; വൈറലായ ട്രോളുകള്‍ കാണാം

പിതാവ് പണം നല്‍കാത്തതിനാല്‍ ആണ് മോഷണം ആരംഭിച്ചതെന്ന് പ്രതി നേരത്തെ മൊഴി നല്‍കിയിരുന്നു.
വാഹനങ്ങളുടെ ബാറ്ററി ഉൾപ്പെടെ മോഷ്ടിച്ച ബിലാലിന് ബാറ്ററി ബിലാല്‍ എന്ന ഇരട്ടപ്പേരുമുണ്ട്. കൂടുതൽ പണം കൈക്കലാക്കാന്‍ വേണ്ടിയാണ് അബ്ദുൽ സാലിയുടെ വീട്ടിലെത്തിയത്. കവര്‍ച്ച നടത്തുക മാത്രമാണ് ലക്ഷ്യം വച്ചിരുന്നത്. പക്ഷേ അത് കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ പ്രതി നീക്കങ്ങള്‍ നടത്തി. തെളിവെടുപ്പു നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്