ഫ്ലോറിഡ: 66 കാരി വളർത്തുമകളുടെ ശരീരത്തിൽ കയറി ഇരുന്നതിനെ തുടർന്ന് കുട്ടി മരിച്ചു.159 കിലോ തൂക്കമുള്ള വെറോനിക്ക ഗ്രീൻ പോസി എന്ന സ്ത്രീയാണ് കുട്ടിയുടെ മുകളിൽ കയറി ഇരുന്നത്. 2017ൽ വെറോനിക്ക ഒമ്പത് വയസുള്ള പെൺകുട്ടിയെ ശിക്ഷിക്കുന്നതിന് വേണ്ടിയാണ് കയറി ഇരുന്നത്. പെൺകുട്ടി വെറോനിക്കയുടെ ബന്ധുവായിരുന്നു. അഞ്ച് മിനിറ്റോളം അവർ കുട്ടിയുടെ പുറത്തിരുന്നപ്പോൾ ശ്വാസം തടസമുണ്ടായാണ് മരണം സംഭവിച്ചത്. കുട്ടിയുടെ ചലനം നിലച്ച ശേഷമാണ് അവർ കുട്ടിയുടെ മുകളിൽ നിന്ന് എഴുന്നേറ്റത്.
മരണമടഞ്ഞ കുട്ടിയുടെ വളർത്തുമാതാപിതാക്കളെയും കോടതി ശിക്ഷിച്ചു. ജയിംസ് സ്മിത്തും ഗ്രെയ്സ് സ്മിത്തുമാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ജയിംസിന് കോടതി പത്ത് വർഷത്തെ തടവാണ് ശിക്ഷ വിധിച്ചത്. വെറോനിക്കക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചിരിക്കുന്നത്.
മരണമടഞ്ഞ കുട്ടിയുടെ വളർത്തുമാതാപിതാക്കളെയും കോടതി ശിക്ഷിച്ചു. ജയിംസ് സ്മിത്തും ഗ്രെയ്സ് സ്മിത്തുമാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ജയിംസിന് കോടതി പത്ത് വർഷത്തെ തടവാണ് ശിക്ഷ വിധിച്ചത്. വെറോനിക്കക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചിരിക്കുന്നത്.