കൊല്ലം: പ്ലസ് ടൂ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസിൽ സമീപവാസിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പിറവന്തൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ സുനിൽ കുമാർ (43) ആണ് അറസ്റ്റിലായത്. സുനിൽകുമാറിന് കൊല്ലം ജില്ലാ ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. പെൺകുട്ടിയുടെ പിതാവും സംശയത്തിന്റെ നിഴലിലായിരുന്നു. 2017 ജൂലൈ 29 നാണ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യഥാർത്ഥ പ്രതിയെ കണ്ടെത്തുന്നതിൽ പോലീസ് അനാസ്ഥ ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.കൊല്ലം ക്രൈം ബ്രാഞ്ച് കേസന്വേഷണം ആരംഭിച്ച് 2018 ജൂൺ 20ന് പ്രതിയെ പിടികൂടി.
ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു ആഗ്രഹമെന്ന് അമ്മ പിന്നീട് പ്രതികരിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കയാൽ സന്തോഷമുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. വിധിയിൽ തൃപ്തരാണെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചു.
ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു ആഗ്രഹമെന്ന് അമ്മ പിന്നീട് പ്രതികരിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കയാൽ സന്തോഷമുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. വിധിയിൽ തൃപ്തരാണെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചു.