ആപ്പ്ജില്ല

ലോക്ഡൗൺ: 22 ദിവസം ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിഞ്ഞ യുവാവ് ജീവനൊടുക്കി

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഹോട്ടൽമുറിയിൽ അകപ്പെട്ട യുവാവ് ജീവനൊടുക്കി. വീട്ടില്‍ പോകാന്‍ കഴിയാത്തതിനെ തുടർന്ന് യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് ഹോട്ടല്‍ മാനേജർ പോലീസിനോട് പറഞ്ഞു.

Samayam Malayalam 10 Apr 2020, 7:15 pm
ബറേയ്‍ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഹോട്ടൽമുറിയിൽ അകപ്പെട്ട യുവാവ് ജീവനൊടുക്കി. ലഖ്നൗവിലെ ജാനകീപുരം സ്വദേശിയായ അനുരാഗ് ദീപ് ഗുപ്ത (28) ആണ് ജീവനൊടുക്കിയത്. മാർച്ച് 28 മുതൽ ഇയാൾ ബറേയ്‍ലിയിലെ ഒരു ഹോട്ടലിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു.
Samayam Malayalam lockdown man committed suicide in lucknow
ലോക്ഡൗൺ: 22 ദിവസം ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിഞ്ഞ യുവാവ് ജീവനൊടുക്കി


ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു അനുരാഗ് ബറേയ്‍ലിയിൽ എത്തിയത്. റെയിൽവേ വെയർഹൗസ് റോഡിന് സമീപമുള്ള സർക്കാർ ഗസ്റ്റ് ഹൗസിലെ 105ാം നമ്പർ മുറിയിലായിരുന്നു അനുരാഗ് താമസിച്ചിരുന്നത്. പതിവുപോലെ രാവിലെ വന്നുവിളിച്ചപ്പോൾ മുറിയുടെ വാതിൽ തുറക്കാതെ ആയതോടെ സംശയംതോന്നിയ ഗസ്റ്റ് ഹൗസ് മാനേജർ നദീം വെന്റീലേറ്റർ വഴി നോക്കുകയായിരുന്നു.

സീലിങ് ഫാനിൽ കെട്ടിതൂങ്ങിയ നിലയിലായിരുന്നു അനുരാഗിനെ കണ്ടെത്തിയത്. തുടർന്ന് നദീം വിവരമറിയിച്ചതിന തുടർന്ന് പോലീസ് സ്ഥലത്തെത്തി. വാതിൽ പൊളിച്ച് അകത്തു കടന്ന പോലീസും സംഘവും മൃതദേഹം താഴേക്കിറക്കുകയും തുടർന്ന് പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു. മുറിയിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽനിന്നാണ് അനുരാഗിന്റെ മേൽവിലാസമടക്കമുള്ള വിവരങ്ങൾ പോലീസ് കണ്ടെടുത്തത്. മൊബൈൽ ഫോണിൽനിന്ന് കോൺടാക്റ്റ് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും മരിക്കുന്നതിന് മുമ്പ് മുഴുവൻ നമ്പറുകളും അനുരാഗ് ഡിലീറ്റ് ചെയ്തതായും കണ്ടെത്തി.

നിരവധി തവണ വീട്ടിലക്ക് പോകാൻ യുവാവ് ശ്രമിച്ചിരുന്നു. ഇത് സാധിക്കാതെ വന്നതോടെ യുവാവ് മാനസികമായി തളർന്നു. ദിവസം ഒരു നേരം മാത്രമേ യുവാവ് ഭക്ഷണം കഴിക്കാറുള്ളൂവെന്നും നദീം പറഞ്ഞു. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് അനുരാഗിന്റെ അച്ഛനും ബന്ധുക്കളും സ്ഥലത്തെത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടികാർക്ക് കൈമാറി. അതേസമയം, മകന്റെ ബിസിനസ് മീറ്റിങ്ങിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് അച്ഛൻ പറഞ്ഞു. സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകിയില്ലെന്നും പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്