ആപ്പ്ജില്ല

വിവാഹവാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്‌തു; പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ പ്രതിക്ക് ജാമ്യം

യുവാവുമായി പ്രണയത്തിലായതോടെ യുവതി ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി. ഇതിനിടെ പ്രതി നിരവധി പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നത്

Samayam Malayalam 5 Sept 2020, 8:22 pm
ഇൻഡോർ: ബലാത്സംഗ കേസിലെ പ്രതിക്ക് പരാതിക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൽക്കാലില ജാമ്യം അനുവദിച്ച് കോടതി. വിവാഹവാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന പെൺകുട്ടിയുടെ പരാതിയിൽ കഴിയുന്ന യുവാവിനാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് താൽക്കാലിക ജാമ്യം അനുവദിച്ചത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: കറണ്ട് ബിൽ അടക്കുന്നതിനെച്ചൊല്ലി തർക്കം; മകൻ അച്ഛനെ കഴുത്തറുത്ത് കൊന്നു

രണ്ട് മാസത്തേക്കാണ് പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തത്തുല്യ തുകയുടെ ആൾജാമ്യത്തിലുമാണ് ജാമ്യം. പ്രതി നവംബർ മുന്നിന് വിചാരണ കോടതിയിൽ ഹാജരാകണമെന്നും ജസ്‌റ്റിസ് എസ്‌കെ അവാസ്‌തി പറഞ്ഞു.

വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്‌തുവെന്ന 37കാരിയുടെ പരാതിയിൽ കഴിഞ്ഞ ഫെബ്രുവരി യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതിയുമായി അടുപ്പത്തിലായതോടെ യുവതി ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി. കഴിഞ്ഞ ജനുവരിയിലാണ് വിവാഹമോചനം നേടിയത്. ഇതിനിടെ നിരവധി പ്രാവശ്യം പീഡനത്തിന് ഇരയായി. വിവാഹ മോചനം ലഭിച്ചിട്ടും കാമുകൻ വിവാഹം കഴിക്കാൻ തയ്യാറായില്ല. ഇതോടെയാണ് ഇവർ പോലീസ് പരാതി നൽകിയത്.

പോലീസ് കേസ് നടപടികളുമായി മുന്നോട്ട് പോയതോടെ യുവാവിൻ്റെ കുടുംബം ഒത്തുതീർപ്പ് ചർച്ചകളുമായി മുന്നോട്ട് വന്നു. തുടർന്ന് കേസ് കോടതിയിൽ എത്തിയതോടെ പരാതിക്കാരിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് യുവാവ് കോടതിയെ അറിയിച്ചു. രണ്ട് കുടുംബങ്ങളും പ്രശ്‌നം പരിഹരിക്കാൻ തയ്യാറാണെന്നും വിവാഹം നടത്തിക്കൊടുക്കാനാണ് തീരുമാനമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ജാമ്യഹർജിയെ എതിർത്ത അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും കൊടതി നിലപാട് വ്യക്തമാക്കി.

Also Read: മരിക്കുന്നതിന് മുമ്പ് സെല്‍ഫി വീഡിയോ; പിന്നാലെ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

പ്രതിയും പരാതിക്കാരിയും പ്രായപൂർത്തിയായവരാണ്. വിവാഹം കഴിക്കാൻ ഇരുവർക്കും സമ്മതമാണെങ്കിൽ കോടതി ജാമ്യം അനുവദിക്കുകയാണെന്നും ജസ്‌റ്റിസ് എസ്‌കെ അവാസ്‌തി പറഞ്ഞു. അതേസമയം, യുവാവിനെതിരെയുള്ള ബലാത്സംഗ കേസ് നടപടികൾ തുടർന്നേക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്