കന്യകാത്വപരിശോധനയിൽ കന്യകയല്ലെന്ന്; സഹോദരിമാർക്ക് വിവാഹമോചനം നിർദേശിച്ച് നാട്ടുകൂട്ടം
കന്യകാത്വ പരിശോധനയിൽ വിജയിച്ചില്ലെന്നാരോപിച്ചാണ് യുവതികളെ ഭർത്താക്കന്മാരും വീട്ടുകാരും ഉപദ്രവിച്ചത്. വീട്ടിൽ നിന്നും ഇറക്കി വിട്ടതോടെയാണ് ഇവർ ജാത് പഞ്ചായത്തിനെ പ്രശ്‌ന പരിഹാരത്തിനായി സമീപിച്ചത്
Samayam Malayalam 11 Apr 2021, 11:43 am
ഹൈലൈറ്റ്:
- പരാതിയുമായി യുവതികൾ പോലീസിൽ.
- കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
- മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നുവെന്ന് യുവതികൾ.
മുംബൈ: ഭർതൃഗൃഹത്തിൽ നടത്തിയ കന്യകാത്വ പരിശോധനയിൽ വിജയിച്ചില്ലെന്നാരോപിച്ച് സഹോദരിമാർക്ക് വിവാഹമോചനം നിർദേശിച്ച് ജാത് പഞ്ചായത്ത്. മുംബൈ കോലാപ്പുരിലെ കാഞ്ചർഭട്ട് സമുദായത്തിലാണ് വിവാഹശേഷം യുവതികളെ വിചിത്രമായ തീരുമാനത്തിന് വിധേയമാക്കിയത്.
സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത പോലീസ് യുവതികളുടെ ഭർത്താക്കന്മാർക്കെതിരെയും ജാട് പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും കേസെടുത്തു. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഭർത്താവും ബന്ധുക്കളും മാനസികവും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ ഇവർ വ്യക്തമാക്കുന്നുണ്ട്.
2020 നവംബറിലായിരുന്നു വിവാഹം. ഭർതൃഗൃഹത്തിൽ എത്തിയപ്പോൾ കന്യകത്വ പരിശോധനയ്‌ക്ക് വിധേയമാകേണ്ടി വന്നു. പരിശോധനയിൽ വിജയിച്ചില്ലെന്ന് ആരോപിച്ച് ഭർത്താവും ബന്ധുക്കളും ഉപദ്രവിക്കാൻ ആരംഭിച്ചു. നഷ്‌ടപരിഹാരമായി 10 ലക്ഷം രൂപ ഭർത്താവിൻ്റെ വീട്ടുകാർ ആവശ്യപ്പെട്ടു. പണം നൽകാതെ വന്നതോടെ മർദ്ദനം തുടരുകയും വീട്ടിൽ നിന്നും ഇറക്കി വിടുകയുമായിരുന്നുവെന്ന് യുവതികൾ പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാനാണ് ജാത് പഞ്ചായത്തിനെ സമീപിച്ചത്. ഭർതൃ വീട്ടുകാരുമായുള്ള തർക്കം ഒഴിവാക്കി ബന്ധം പുനസ്ഥാപിക്കാൻ സഹായിക്കാമെന്ന് വ്യക്തമാക്കിയ ജാത് പഞ്ചായത്ത് അംഗങ്ങൾ പണം ആവശ്യപ്പെട്ടു. ഇവർക്ക് അമ്മ നാൽപ്പതിനായിരം രൂപ നൽകുകയും ചെയ്‌തു. എന്നാൽ 2021 ഫെബ്രുവരിയിൽചേർന്ന ജാത് പഞ്ചായത്ത് യോഗത്തിൽ വിവാഹമോചനത്തിനാണ് നിർദേശം നൽകി. ഇതിനൊപ്പം സമുദായത്തിൽ നിന്നും പുറത്താക്കിയെന്നും പോലീസിന് നൽകിയ പരാതിയിൽ ഇവർ പറയുന്നുണ്ട്.
സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത പോലീസ് യുവതികളുടെ ഭർത്താക്കന്മാർക്കെതിരെയും ജാട് പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും കേസെടുത്തു. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഭർത്താവും ബന്ധുക്കളും മാനസികവും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ ഇവർ വ്യക്തമാക്കുന്നുണ്ട്.
2020 നവംബറിലായിരുന്നു വിവാഹം. ഭർതൃഗൃഹത്തിൽ എത്തിയപ്പോൾ കന്യകത്വ പരിശോധനയ്‌ക്ക് വിധേയമാകേണ്ടി വന്നു. പരിശോധനയിൽ വിജയിച്ചില്ലെന്ന് ആരോപിച്ച് ഭർത്താവും ബന്ധുക്കളും ഉപദ്രവിക്കാൻ ആരംഭിച്ചു. നഷ്‌ടപരിഹാരമായി 10 ലക്ഷം രൂപ ഭർത്താവിൻ്റെ വീട്ടുകാർ ആവശ്യപ്പെട്ടു. പണം നൽകാതെ വന്നതോടെ മർദ്ദനം തുടരുകയും വീട്ടിൽ നിന്നും ഇറക്കി വിടുകയുമായിരുന്നുവെന്ന് യുവതികൾ പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാനാണ് ജാത് പഞ്ചായത്തിനെ സമീപിച്ചത്. ഭർതൃ വീട്ടുകാരുമായുള്ള തർക്കം ഒഴിവാക്കി ബന്ധം പുനസ്ഥാപിക്കാൻ സഹായിക്കാമെന്ന് വ്യക്തമാക്കിയ ജാത് പഞ്ചായത്ത് അംഗങ്ങൾ പണം ആവശ്യപ്പെട്ടു. ഇവർക്ക് അമ്മ നാൽപ്പതിനായിരം രൂപ നൽകുകയും ചെയ്‌തു. എന്നാൽ 2021 ഫെബ്രുവരിയിൽചേർന്ന ജാത് പഞ്ചായത്ത് യോഗത്തിൽ വിവാഹമോചനത്തിനാണ് നിർദേശം നൽകി. ഇതിനൊപ്പം സമുദായത്തിൽ നിന്നും പുറത്താക്കിയെന്നും പോലീസിന് നൽകിയ പരാതിയിൽ ഇവർ പറയുന്നുണ്ട്.