തൃപ്പൂണിത്തുറ: പകൽ വീട്ടിൽ കയറി വൃദ്ധയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന യുവാവും യുവതിയും അറസ്റ്റിൽ. എരൂരിൽ രഘുപതി(78) യെയാണ് ആക്രമിച്ചത്. കാഞ്ഞിരമറ്റം ചാലയ്ക്കപ്പാറ മാന്ത്രപ്പറമ്പിൽ അഭിൻസ് (36), തമ്മനം ഷാജി നിവാസിൽ മഞ്ജുഷ(30) എന്നിവരാണ് രഘുപതിയെ ആക്രമിച്ചത്. അഭിൻസും മഞ്ജുഷയും ഒരുമിച്ചാണ് വടുതലയിൽ താമസിച്ചു കൊണ്ടിരുന്നത്. അഞ്ച് വർഷമായി അഭിൻസും മഞ്ജുഷയും ഒന്നിച്ച് കഴിയുകയാണെന്ന് പോലീസ് പറഞ്ഞു. അഭിൻസിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. മഞ്ജുഷക്ക് ഭർത്താവും മൂന്ന് മക്കളുമുണ്ടെന്നും പോലീസ് പറഞ്ഞു. ഗൾഫിൽ ജോലി ചെയ്തു കൊണ്ടിരുന്ന അഭിൻസ് കഴിഞ്ഞ ജനുവരിയിലാണ് നാട്ടിലെത്തിയത്. റിട്ടയേർഡ് അധ്യാപികയായ രഘുപതിയെ കഴിഞ്ഞ മാസം 22നാണ് ഇരുവരും ചേർന്ന് ആക്രമിച്ചത്.
പരേതനായ റിട്ടയർഡ് അധ്യാപകൻ രാമന്റെ ഭാര്യയായ രഘുപതി തനിച്ചായിരുന്നു താമസം. ഇരുമ്പുവടി കൊണ്ട് തലക്കടിച്ച ശേഷം ആറര പവന്റെ സ്വർണമാണ് ഇരുവരും ചേർന്ന് കവർന്നത്. രഘുപതിയുടെ വീട്ടിൽ കേബിൾ നന്നാക്കാൻ എന്ന പേരിലാണ് ഇരുവരും എത്തിയത്. ഇവർ സ്കൂട്ടറിൽ രഘുപതിയുടെ വീട്ടിൽ വരുന്നതും പോകുന്നതുമായ ദൃശ്യങ്ങൾ സമീപത്തുള്ള സഹകരണ സംഘത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. കവർന്ന സ്വർണം ഇരുവരും ചേർന്ന് പണയം വെച്ചതായി പോലീസിനോട് സമ്മതിച്ചു.
പരേതനായ റിട്ടയർഡ് അധ്യാപകൻ രാമന്റെ ഭാര്യയായ രഘുപതി തനിച്ചായിരുന്നു താമസം. ഇരുമ്പുവടി കൊണ്ട് തലക്കടിച്ച ശേഷം ആറര പവന്റെ സ്വർണമാണ് ഇരുവരും ചേർന്ന് കവർന്നത്. രഘുപതിയുടെ വീട്ടിൽ കേബിൾ നന്നാക്കാൻ എന്ന പേരിലാണ് ഇരുവരും എത്തിയത്. ഇവർ സ്കൂട്ടറിൽ രഘുപതിയുടെ വീട്ടിൽ വരുന്നതും പോകുന്നതുമായ ദൃശ്യങ്ങൾ സമീപത്തുള്ള സഹകരണ സംഘത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. കവർന്ന സ്വർണം ഇരുവരും ചേർന്ന് പണയം വെച്ചതായി പോലീസിനോട് സമ്മതിച്ചു.