ന്യൂഡൽഹി: മുത്തശിയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നാൽപ്പതുകാരൻ പിടിയിൽ. ഡൽഹി സാദാർ ബസാർ ഏരിയയിലാണ് സംഭവം. നബി കരീം പ്രദേശത്ത് താമസിക്കുന്ന സുദാമയെന്നായാളാണ് പിടിയിലായിരിക്കുന്നത്. ഇദ്ദേഹം സാദാർ ബസാറിൽ ജോലി ചെയ്യുന്നയാളാണ്.
വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുത്തശിയ്ക്കൊപ്പം വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. അടുത്തുള്ള പ്രദേശത്ത് എത്തിച്ചായിരുന്നു കൃത്യം നടത്തിയത്.
Also Read: മകളുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ യുവാവിനെ പിതാവ് കുത്തികൊന്നു
ഉറക്കമറിഞ്ഞ മുത്തശി കുട്ടി അടുത്തില്ലെന്ന് മനസിലാക്കിയതോടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും പിറ്റേന്ന് രാവിലെ രക്തസ്രാവം ആരംഭിച്ചതോടെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് മറാത്തി മാത്രമേ സംസാരിക്കാനറിയു. തുടർന്ന് പോലീസ് മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വിവരങ്ങൾ ചോദിച്ചതോടെയാണ് പീഡന വിവരവും പ്രതിയെക്കുറിച്ചുള്ള സൂചനകളും നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. കൃത്യം നടക്കുന്ന സമയത്ത് സുദാമ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് പറയുന്നത്.
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചേർത്തതായി പോലീസ് വ്യക്തമാക്കി. 'കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പീഡനത്തിനിരയാക്കിയതിനും ഐപിസി സെക്ഷൻ 363, 376 കുട്ടികൾക്കെതിരായ ലൈംഗാതിക്രം തടയൽപ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്' പോലീസ് വൃത്തങ്ങൾ പറഞ്ഞു.