മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ റെസ്റ്റോറന്റ് ജീവനക്കാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. 35കാരനായ കല്ലു യാദവ് എന്നയാളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ജീവനക്കാർ ജോലി ചെയ്തിരുന്ന അതേ റെസ്റ്റോറന്റിലെ വെയ്റ്ററായിരുന്നു പ്രതി. താനയിലെ മീര റോഡിലെ ശബരി റെസ്റ്റോറന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.
റസ്റ്റോറന്റ് ഉടമയായ ഗംഗാധരൻ ഷെട്ടിയാണ് വ്യാഴാഴ്ച രാത്രി മാനേജർ ഹരീഷ് ഷെട്ടി (42), ക്ലീനർ എൻ പണ്ഡിറ്റ് (58) എന്നിവരെ കാണാതായ വിവരം പോലീസിനെ അറിയിച്ചത്. ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്നാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. ഇതുകൂടാതെ ഇരുവരേയും കൊലപ്പെടുത്തിയതായി ഗംഗാധരൻ ഷെട്ടിക്ക് അഞ്ജാത ഫോൺ കോളും ലഭിച്ചിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ ഹോട്ടലിലെ ജലസംഭരണയിൽ ജീവനക്കാരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹങ്ങളിൽ കത്തികൊണ്ട് കുത്തേറ്റ നിരവധി പാടുകളും കണ്ടെത്തിയിരുന്നു. ഇതോടെ കൊലപാതകമാണെന്ന നിഗമനത്തിലെത്തിയ പോലീസ് വെള്ളിയാഴ്ച ഉച്ചയോടെ കല്ലു യാദവിനെ പിടികൂടുകയായിരുന്നു. കൊലപാതകത്തിനുശേഷം പൂനെയിലെ ഒരു റെസ്റ്റോറന്റിൽ വെയ്റ്ററായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. പൂനെയിലെ പർവാതി പ്രദേശത്തുനിന്നാണ് കല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Also Read: മൂന്നാംക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ
ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കല്ലു പോലീസിനോട് പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് ഹരീഷ് ഷെട്ടിയും പണ്ഡിറ്റും കല്ലുവും റെസ്റ്റോറന്റിലായിരുന്നു താമസിച്ചിരുന്നത്. സംഭവം നടന്നദിവസം കല്ലുവിന് മോശം ഭക്ഷണം നൽകി ഹരീഷ് സ്വാദേറിയ ഭക്ഷണം കഴിച്ചു. ഇതിൽ പ്രകോപിതനായ കല്ലു ഹരീഷിനെയും പണ്ഡിറ്റിനെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതുപ്രകാരം രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരേയും കല്ലു കറിക്കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം റെസ്റ്റോറൻ്റിലെ ജലസംഭരണയിൽ താഴ്ത്തുകയായിരുന്നുവെന്നും താനെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വെങ്കട് അന്തേല പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ഇയാൾ മാറ്റൊരു കൊലക്കേസിലും ഉൾപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. 2013ൽ പശ്ചിമ ബംഗാളിൽ നടന്ന കൊലക്കേസിൽ കല്ലു യാദവ് ജയിൽശിക്ഷ അനുഭവിച്ചിരുന്നു.
റസ്റ്റോറന്റ് ഉടമയായ ഗംഗാധരൻ ഷെട്ടിയാണ് വ്യാഴാഴ്ച രാത്രി മാനേജർ ഹരീഷ് ഷെട്ടി (42), ക്ലീനർ എൻ പണ്ഡിറ്റ് (58) എന്നിവരെ കാണാതായ വിവരം പോലീസിനെ അറിയിച്ചത്. ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്നാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. ഇതുകൂടാതെ ഇരുവരേയും കൊലപ്പെടുത്തിയതായി ഗംഗാധരൻ ഷെട്ടിക്ക് അഞ്ജാത ഫോൺ കോളും ലഭിച്ചിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ ഹോട്ടലിലെ ജലസംഭരണയിൽ ജീവനക്കാരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹങ്ങളിൽ കത്തികൊണ്ട് കുത്തേറ്റ നിരവധി പാടുകളും കണ്ടെത്തിയിരുന്നു. ഇതോടെ കൊലപാതകമാണെന്ന നിഗമനത്തിലെത്തിയ പോലീസ് വെള്ളിയാഴ്ച ഉച്ചയോടെ കല്ലു യാദവിനെ പിടികൂടുകയായിരുന്നു. കൊലപാതകത്തിനുശേഷം പൂനെയിലെ ഒരു റെസ്റ്റോറന്റിൽ വെയ്റ്ററായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. പൂനെയിലെ പർവാതി പ്രദേശത്തുനിന്നാണ് കല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Also Read: മൂന്നാംക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ
ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കല്ലു പോലീസിനോട് പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് ഹരീഷ് ഷെട്ടിയും പണ്ഡിറ്റും കല്ലുവും റെസ്റ്റോറന്റിലായിരുന്നു താമസിച്ചിരുന്നത്. സംഭവം നടന്നദിവസം കല്ലുവിന് മോശം ഭക്ഷണം നൽകി ഹരീഷ് സ്വാദേറിയ ഭക്ഷണം കഴിച്ചു. ഇതിൽ പ്രകോപിതനായ കല്ലു ഹരീഷിനെയും പണ്ഡിറ്റിനെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതുപ്രകാരം രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരേയും കല്ലു കറിക്കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം റെസ്റ്റോറൻ്റിലെ ജലസംഭരണയിൽ താഴ്ത്തുകയായിരുന്നുവെന്നും താനെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വെങ്കട് അന്തേല പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ഇയാൾ മാറ്റൊരു കൊലക്കേസിലും ഉൾപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. 2013ൽ പശ്ചിമ ബംഗാളിൽ നടന്ന കൊലക്കേസിൽ കല്ലു യാദവ് ജയിൽശിക്ഷ അനുഭവിച്ചിരുന്നു.