ലക്നൗ: ഭക്ഷണം വിളമ്പാൻ വൈകിയെന്ന കാരണത്താൽ പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സെപ്റ്റംബർ നാലിന് വിവാഹം നിശ്ചിയിച്ചിരുന്ന 21കാരി ശേഷ്‌മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവ് മുഹമ്മദ് ഫരിയാദിനെ (55) പോലീസ് അറസ്റ്റ് ചെയ്തു.
ഭക്ഷണം വിളമ്പാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പ്രകോപിതനായ പിതാവ് മകളെ ആക്രമിച്ച് മൂർച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് മകളെ ആക്രമിക്കുകയുമായിരുന്നു.
കഴുത്തിൽ ഗുരുതരമായി മുറിവേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചു. പിതാവ് ബഹളം വച്ചതിനെ തുടർന്ന് പെൺകുട്ടി രോഷാകുലയായ മറുപടിയാണ് നൽകിയതെന്ന് കൊലപാതകത്തിൽ കലാശിച്ചതെന്ന് അയൽവാസി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മുഹമ്മദ് ഫരിയാദിനെ കസ്റ്റഡിയിലെടുത്ത ബാബുഗർഹ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി. കൊലപാതകത്തിൽ അന്വേഷണം തുടരുകയാണെന്നും ശക്തമായ നടപടി കൈക്കൊള്ളുമെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് മുകേഷ് ചന്ദ്ര പറഞ്ഞു.
പുല്ല് മുറിക്കാൻ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ചാണ് പിതാവ് മകളെ ആക്രമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. രേഷ്‌മയെ കൂടാതെ മുഹമ്മദ് ഫരിയാദിന് അഞ്ച് മക്കൾ കൂടിയുണ്ട്.
ഭക്ഷണം വിളമ്പാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പ്രകോപിതനായ പിതാവ് മകളെ ആക്രമിച്ച് മൂർച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് മകളെ ആക്രമിക്കുകയുമായിരുന്നു.
കഴുത്തിൽ ഗുരുതരമായി മുറിവേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചു. പിതാവ് ബഹളം വച്ചതിനെ തുടർന്ന് പെൺകുട്ടി രോഷാകുലയായ മറുപടിയാണ് നൽകിയതെന്ന് കൊലപാതകത്തിൽ കലാശിച്ചതെന്ന് അയൽവാസി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മുഹമ്മദ് ഫരിയാദിനെ കസ്റ്റഡിയിലെടുത്ത ബാബുഗർഹ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി. കൊലപാതകത്തിൽ അന്വേഷണം തുടരുകയാണെന്നും ശക്തമായ നടപടി കൈക്കൊള്ളുമെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് മുകേഷ് ചന്ദ്ര പറഞ്ഞു.
പുല്ല് മുറിക്കാൻ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ചാണ് പിതാവ് മകളെ ആക്രമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. രേഷ്‌മയെ കൂടാതെ മുഹമ്മദ് ഫരിയാദിന് അഞ്ച് മക്കൾ കൂടിയുണ്ട്.