ആഗ്ര: കുട്ടികൾ ഗോലി കളിക്കുന്നതിനെ എതിർത്ത 39കാരനെ സ്ത്രീകളുൾപ്പടെ ആറംഗസംഘം തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലെ നായപുര ഗ്രാമത്തിലാണ് സംഭവം. ആറു കുട്ടികളുടെ പിതാവായ കാളീചരൺ ആണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലുള്ള മുതിർന്നവർക്കൊപ്പം ഗോലി കളിക്കുന്നതാണ് അയൽവാസികളായ കുട്ടികളുടെ മോശംപെരുമാറ്റത്തിന് കാരണമെന്ന് കാളീചരൺ ആരോപിച്ചിരുന്നു. ഇതേച്ചൊല്ലി ഇയാൾ ഒരു സംഘം ആളുകളുമായി നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്നു.
മരുമക്കളും അയൽവീട്ടിലെ കുട്ടികളും ചേർന്ന് ഗോലി കളിക്കുന്നതിനെച്ചൊല്ലി സോനു (30) എന്നയാളുമായി കാളീചരൺ തർക്കത്തിലായിരുന്നു. ഇതിന് പിന്നാലെ വീട്ടിലെത്തിയ കാളീചരണിനെ സോനുവും ആറംഗ സംഘവും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാളീചരൺ അബോധാവസ്ഥലായി. ഇയാളെ ഉടൻ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിക്കുകയും ഇവിടെനിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹരിയോം, ഖേലു, സീമ, ലീലാ ദേവി, ഖേലു എന്നിവർ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഭർത്താവിനെ ക്രൂരമായി ആക്രമിച്ചതെന്ന് കാളീചരണിന്റെ ഭാര്യ കമലാ ദേവി പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ മറ്റ് മൂന്നു പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചതായി റൂറൽ ഈസ്റ്റ് എസ്‍പി പ്രമോദ് കുമാർ പറഞ്ഞു.
മരുമക്കളും അയൽവീട്ടിലെ കുട്ടികളും ചേർന്ന് ഗോലി കളിക്കുന്നതിനെച്ചൊല്ലി സോനു (30) എന്നയാളുമായി കാളീചരൺ തർക്കത്തിലായിരുന്നു. ഇതിന് പിന്നാലെ വീട്ടിലെത്തിയ കാളീചരണിനെ സോനുവും ആറംഗ സംഘവും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാളീചരൺ അബോധാവസ്ഥലായി. ഇയാളെ ഉടൻ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിക്കുകയും ഇവിടെനിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹരിയോം, ഖേലു, സീമ, ലീലാ ദേവി, ഖേലു എന്നിവർ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഭർത്താവിനെ ക്രൂരമായി ആക്രമിച്ചതെന്ന് കാളീചരണിന്റെ ഭാര്യ കമലാ ദേവി പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ മറ്റ് മൂന്നു പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചതായി റൂറൽ ഈസ്റ്റ് എസ്‍പി പ്രമോദ് കുമാർ പറഞ്ഞു.