പ്രണയം നിരസിച്ചു; പന്ത്രണ്ടാംക്ലാസുകാരിയെ തലയറുത്ത് കൊന്ന് യുവാവ് ജീവനൊടുക്കി
18 വയസുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വെട്ടുകത്തി ഉപയോഗിച്ചാണ് അജിത് യുവതിയെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Samayam Malayalam 29 May 2020, 6:13 pm
ഡൽഹി: പ്രണയം നിരസിച്ച പന്ത്രണ്ടാംക്ലാസ് വിദ്യാർഥിനിയെ തലയറുത്ത് കൊലപ്പെടുത്തിയതിനുശേഷം യുവാവ് ജീവനൊടുക്കി. 30കാരനായ അജിത് ബാഗ് ആണ് കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്തത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ ബുധനാഴ്ചയായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.
ഉദയ്‌നാരായൺപൂരിൽനിന്നുള്ള 18 വയസുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ വീടിനടുത്തുള്ള ഭോവാനിപൂർ എന്ന പ്രദേശത്തുവച്ചാണ് കൃത്യം നടന്നത്. വെട്ടുകത്തി ഉപയോഗിച്ചാണ് അജിത് യുവതിയെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Also Read: പിതാവിന്റെ ഫോണിൽനിന്ന് ഫേസ്ബുക്കിൽ അശ്ലീല വീഡിയോ പങ്കുവച്ചു; 16കാരൻ അറസ്റ്റിൽ
ഇതിന് പിന്നാലെ അജിത്തിനെ ജോയ്പൂരിലുള്ള മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹൗറ എസ‍്‍പി സൗമ്യ റായി പറഞ്ഞു.
ഉദയ്‌നാരായൺപൂരിൽനിന്നുള്ള 18 വയസുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ വീടിനടുത്തുള്ള ഭോവാനിപൂർ എന്ന പ്രദേശത്തുവച്ചാണ് കൃത്യം നടന്നത്. വെട്ടുകത്തി ഉപയോഗിച്ചാണ് അജിത് യുവതിയെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Also Read: പിതാവിന്റെ ഫോണിൽനിന്ന് ഫേസ്ബുക്കിൽ അശ്ലീല വീഡിയോ പങ്കുവച്ചു; 16കാരൻ അറസ്റ്റിൽ
ഇതിന് പിന്നാലെ അജിത്തിനെ ജോയ്പൂരിലുള്ള മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹൗറ എസ‍്‍പി സൗമ്യ റായി പറഞ്ഞു.