ആപ്പ്ജില്ല

റൂമിൽ ഒപ്പം താമസിച്ചയാളെ കൊലപ്പെടുത്തി; പിടിയിലായത് പരമ്പര കൊലയാളി

മറ്റൊരു കൊലപാതക കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പ്രതി രണ്ട് കൊലപാതകങ്ങൾക്കൂടി നടത്തിയത്.

Samayam Malayalam 30 Nov 2020, 10:01 pm
ചെന്നൈ: ഒപ്പം മുറി പങ്കിട്ടയാളെ കൊലപ്പെടുത്തിയ കേസിൽ പരമ്പര കൊലയാളി പിടിയിൽ. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ഇയാൾ മൂന്നുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നവംബർ രണ്ടിനാണ് പ്രതി പിടിയിലായത്.
Samayam Malayalam police
പ്രതീകാത്മക ചിത്രം |TOI


ഇസാക്കിമുത്തു എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ശങ്കർ (30) പിടിയിലായത്. തിരുപ്പൂർ കോളേജ് റോഡിലുള്ള മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. നവംബർ ആദ്യ വാരം ഇരുവരേയും മുറിയിൽ കാണാതെവന്നതോടെ നടത്തിയ പരിശോധനയിലാണ് ഇസാക്കിമുത്തുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇസാക്കിമുത്തുവിന്റെ ശരീരം ഒരു ബാരലിൽ സൂക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് പോലീസ് ശങ്കറിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സംശയം തോന്നിയ പോലീസ് ശങ്കറിന്റെ കോൾ റെക്കോർഡ് ശേഖരിച്ചു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ ശങ്കർ കോയമ്പത്തൂർ ജയിലിലാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.

റൂമിൽ നിന്നും പോയശേഷം പ്രതി ഇലമ്പരിതി, അൻബരസു എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്. നവംബർ 12 ന് ഇലമ്പരിതിയും അൻബരസുവും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിൽ ശങ്കർ ഇടപെട്ടു. കയ്യാങ്കളിക്കിടെ ശങ്കർ ഒരു കല്ലെടുത്ത് അൻബരസുവിന്റെ തലയിൽ ഇടിക്കുകയും അൻബരസു തത്ക്ഷണം മരിക്കുകയും ചെയ്തു. ഇലമ്പരിതിക്കൊപ്പമാണ് ശങ്കർ പിടിയിലായത്.

2018-ൽ സമാനമായ കേസിൽ ശങ്കർ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു ഇയാൾ. മദ്യലഹരിയിലാണ് ഇയാൾ മൂന്ന് കൃത്യങ്ങളും നടത്തിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇസാക്കിമുത്തുവിനെ കൊലപ്പെടുത്തിയ കാര്യം പ്രതി സമ്മതിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്