കൊല്ലം: സ്വയം ആദരാഞ്ജലി ബോർഡ് സ്ഥാപിച്ച്, ദഹിപ്പിക്കാൻ വിറക് ഒരുക്കി വെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഓച്ചിറ ഞക്കനാൽ നീലിമയിൽ സജി (53) ആണ് ആത്മഹത്യ ചെയ്തത്. ദീർഘകാലം ഗൾഫിൽ ജോലി ചെയ്തിരുന്ന സജി നാട്ടിൽ മടങ്ങിയെത്തിയ ശേഷം പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു. ഭാര്യക്കും പ്രിയപ്പെട്ടവർക്കും കുറിപ്പെഴുതി ബോർഡിൽ പതിപിച്ച് മതിലിൽ ചാരി വെച്ച ശേഷമാണ് സജി ആത്മഹത്യാ ചെയ്തത്. വീടിനുള്ളിൽ വിലക്ക് കൊളുത്തി വെച്ച്, തെക്കേ മുട്ടാത്ത കുഴിമാടം വെട്ടി വിറക് അടുക്കി വെച്ചിരിക്കുന്നതായും സജി ബോർഡിൽ എഴുതി വെച്ചിരുന്നു.
‘സജി വിടവാങ്ങി- എല്ലാ പ്രിയപ്പെട്ടവർക്കും നന്ദിയോടെ വിട. എന്റെ വിലപ്പെട്ട ജീവൻ അപഹരിക്കാൻ ശ്രമിച്ച എല്ലാവരുടെയും പിറകിൽ ഒരു നിഴൽ പോലെ ഞാനുണ്ടാകും- സജി നീലിമ’ എന്നെഴുതി വെച്ച ബോർഡ് കണ്ട ശേഷം വീടിനുള്ളിൽ കയറി നോക്കിയവരാണ് സജിയെ മരിച്ച നിലയിൽ കണ്ടത്. സ്പിരിറ്റ് എന്ന ചിത്രത്തിലെ മരണമെത്തുന്ന നേരത്ത് എന്ന ഗാനത്തിലെ വരികൾ മറ്റൊരു ബോർഡിൽ എഴുതി വീടിന് മുന്നിലെ മതിലിൽ ചാരി വെച്ചിരുന്നു.
'മരണമെത്തുന്ന നേരത്ത് നീ എന്റെ അരികത്ത് ഇത്തിരി നേരമിരിക്കണേ... അവസാന ശ്വാസം പിടയുമ്പോൾ എന്റെ കൈവിരൽ തഴുകണേ... തെക്കോട്ടെടുക്കും ശിരസ്സിന്റെ നെറുകയിൽ മുത്തങ്ങൾ നൽകി തലോടണേ... എന്റെ കത്തുന്ന ചിതയിൽ ഇത്തിരി നേരം നോക്കി ഇരിക്കണേ... എന്റെ നിശ്വാസം പുകച്ചുരുളുകളായി പടരുമ്പോൾഅത് ഇത്തിരി നേരം ശ്വസിക്കണേ....- ഷീജയ്ക്ക്, സജി'. ഈ വരികളെഴുതിയ ബോർഡാണ് വീടിന് മുന്നിൽ പതിപ്പിച്ചിരുന്നത്.
'കുഴിമാടവും വിറകും - എന്നെ ഇവിടെ കത്തിക്കുക' എന്നെഴുതിയ ബോർഡും സജി തയ്യാറാക്കിയിരുന്നു. സജിയുടെ പാറിയ ഷീജ എറണാകുളത്ത് കട നടത്തുകയാണ്. മകൻ എറണാകുളത്തുള്ള സ്കൂളിൽ ചേർന്ന് പഠിക്കുകയാണ്. ഇന്ന് രാവിലെയാണ് സജിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ത്വക്ക് രോഗം മൂലം സജി കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നു. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
‘സജി വിടവാങ്ങി- എല്ലാ പ്രിയപ്പെട്ടവർക്കും നന്ദിയോടെ വിട. എന്റെ വിലപ്പെട്ട ജീവൻ അപഹരിക്കാൻ ശ്രമിച്ച എല്ലാവരുടെയും പിറകിൽ ഒരു നിഴൽ പോലെ ഞാനുണ്ടാകും- സജി നീലിമ’ എന്നെഴുതി വെച്ച ബോർഡ് കണ്ട ശേഷം വീടിനുള്ളിൽ കയറി നോക്കിയവരാണ് സജിയെ മരിച്ച നിലയിൽ കണ്ടത്. സ്പിരിറ്റ് എന്ന ചിത്രത്തിലെ മരണമെത്തുന്ന നേരത്ത് എന്ന ഗാനത്തിലെ വരികൾ മറ്റൊരു ബോർഡിൽ എഴുതി വീടിന് മുന്നിലെ മതിലിൽ ചാരി വെച്ചിരുന്നു.
'മരണമെത്തുന്ന നേരത്ത് നീ എന്റെ അരികത്ത് ഇത്തിരി നേരമിരിക്കണേ... അവസാന ശ്വാസം പിടയുമ്പോൾ എന്റെ കൈവിരൽ തഴുകണേ... തെക്കോട്ടെടുക്കും ശിരസ്സിന്റെ നെറുകയിൽ മുത്തങ്ങൾ നൽകി തലോടണേ... എന്റെ കത്തുന്ന ചിതയിൽ ഇത്തിരി നേരം നോക്കി ഇരിക്കണേ... എന്റെ നിശ്വാസം പുകച്ചുരുളുകളായി പടരുമ്പോൾഅത് ഇത്തിരി നേരം ശ്വസിക്കണേ....- ഷീജയ്ക്ക്, സജി'. ഈ വരികളെഴുതിയ ബോർഡാണ് വീടിന് മുന്നിൽ പതിപ്പിച്ചിരുന്നത്.
'കുഴിമാടവും വിറകും - എന്നെ ഇവിടെ കത്തിക്കുക' എന്നെഴുതിയ ബോർഡും സജി തയ്യാറാക്കിയിരുന്നു. സജിയുടെ പാറിയ ഷീജ എറണാകുളത്ത് കട നടത്തുകയാണ്. മകൻ എറണാകുളത്തുള്ള സ്കൂളിൽ ചേർന്ന് പഠിക്കുകയാണ്. ഇന്ന് രാവിലെയാണ് സജിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ത്വക്ക് രോഗം മൂലം സജി കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നു. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.