കൊൽക്കത്ത: വിധവയെ മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പൊള്ളലേറ്റു മരിച്ചു. ഷെയ്ഖ് ജബ്ബാർ എന്ന 36 കാരനാണ് പൊള്ളലേറ്റു മരിച്ചത്. 44കാരിയായ വിധവയെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി വിധവയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഷെയ്ഖ് ജബ്ബാർ ആക്രമണം നടത്തിയത്. രണ്ടു പെൺ മക്കളോടൊപ്പമാണ് വിധവയായ സ്ത്രീ താമസിച്ചിരുന്നത്. ശരീരത്തിൽ തീ പടർന്നു പിടിച്ചപ്പോൾ സ്ത്രീ ഷെയ്ഖ് ജബ്ബാറിനെ കയറി പിടിച്ചു.അതോടെ ഷെയ്ഖ് ജബ്ബാറിന്റെ ശരീരത്തിൽ പൊള്ളലേറ്റു.
ഇയാൾ സ്ഥിരമായി സ്ത്രീയുടെ വീട്ടിൽ വരാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് അയൽവാസികൾ ഓടിയെത്തി ഇരുവരേയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത്. ജബ്ബാർ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി സ്ത്രീ മൊഴി നൽകി. അതെ സമയം സ്ത്രീ അപകട നില തരണം ചെയ്‌തെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇയാൾ സ്ഥിരമായി സ്ത്രീയുടെ വീട്ടിൽ വരാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് അയൽവാസികൾ ഓടിയെത്തി ഇരുവരേയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത്. ജബ്ബാർ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി സ്ത്രീ മൊഴി നൽകി. അതെ സമയം സ്ത്രീ അപകട നില തരണം ചെയ്‌തെന്ന് ഡോക്ടർമാർ പറഞ്ഞു.