ചണ്ഡീഗഡ്: ഹരിയാനയിൽ മൂന്നു പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ 27 കാരൻ പിടിയിൽ. ഭാര്യ, ഭാര്യാ സഹോദരി, ഭാര്യാ മാതാവ് എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങളുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പോലീസ് പറയുന്നു. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം.
സെപ്റ്റംബർ ആറിനാണ് ജില്ലയിലെ സമൽഖ ജില്ലയിൽ കൊലപാതകം നടന്നത്. കൊലപാതകം നടത്തിയത് നൂർ ഹസൻ (27) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സോനാപത് ജില്ലയിൽ നിന്നുള്ളയാളാണ് പ്രതി. കൊലപാതകത്തിനു ശേഷം പ്രതി മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
Also Read: കൗമാരക്കാരായ കുറ്റവാളികളെ അർദ്ധനഗ്നരായി നടത്തിച്ച് പോലീസ്
സെപ്റ്റംബർ ആറ്, ഏഴ്, എട്ട് തിയ്യതികളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂവരേയും കൊലപ്പെടുത്തിയതായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും പ്രതി സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഭാര്യാ വീട്ടുകാർ അവരെ പിന്തുണയ്ക്കുന്നുവെന്നുമുള്ള സംശയത്തെത്തുടർന്നാണ് പ്രതി കൃത്യം നടത്തിയത്.
മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷമാണ് ഭാര്യയേയും ഭാര്യാ സഹോദരിയേയും പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. സെപ്റ്റംബർ അഞ്ചിനായിരുന്നു ഇത്. തുടർന്ന് രണ്ടിടങ്ങളിലായി മൃതദേഹം ഉപേക്ഷിച്ചു. തുടർന്ന് എട്ടിന് ഭാര്യാ മാതാവ് താമസിക്കുന്ന സ്ഥലത്ത് എത്തിയ പ്രതി കൃത്യം നടത്തി. തുടർന്ന് ഭാര്യാമാതാവിന്റെ മൃതശരീരം കത്തിക്കാൻ പ്രതി ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സെപ്റ്റംബർ ആറിനാണ് ജില്ലയിലെ സമൽഖ ജില്ലയിൽ കൊലപാതകം നടന്നത്. കൊലപാതകം നടത്തിയത് നൂർ ഹസൻ (27) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സോനാപത് ജില്ലയിൽ നിന്നുള്ളയാളാണ് പ്രതി. കൊലപാതകത്തിനു ശേഷം പ്രതി മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
Also Read: കൗമാരക്കാരായ കുറ്റവാളികളെ അർദ്ധനഗ്നരായി നടത്തിച്ച് പോലീസ്
സെപ്റ്റംബർ ആറ്, ഏഴ്, എട്ട് തിയ്യതികളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂവരേയും കൊലപ്പെടുത്തിയതായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും പ്രതി സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഭാര്യാ വീട്ടുകാർ അവരെ പിന്തുണയ്ക്കുന്നുവെന്നുമുള്ള സംശയത്തെത്തുടർന്നാണ് പ്രതി കൃത്യം നടത്തിയത്.
മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷമാണ് ഭാര്യയേയും ഭാര്യാ സഹോദരിയേയും പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. സെപ്റ്റംബർ അഞ്ചിനായിരുന്നു ഇത്. തുടർന്ന് രണ്ടിടങ്ങളിലായി മൃതദേഹം ഉപേക്ഷിച്ചു. തുടർന്ന് എട്ടിന് ഭാര്യാ മാതാവ് താമസിക്കുന്ന സ്ഥലത്ത് എത്തിയ പ്രതി കൃത്യം നടത്തി. തുടർന്ന് ഭാര്യാമാതാവിന്റെ മൃതശരീരം കത്തിക്കാൻ പ്രതി ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.