ആപ്പ്ജില്ല

ഡോക്ടറെന്ന വ്യാജേന സ്ത്രീകളെ കബിളിപ്പിച്ച് പണംതട്ടി; പ്രചോദനമായത് ബോളിവുഡ് സിനിമ

ഡോക്ടർ രോഹിത് ഗുജ്റാൾ എന്ന പേരിലാണ് ടിൻഡർ അടക്കമുള്ള ഡേറ്റിംഗ് ആപ്പുകളിൽ ആനന്ദ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഓർത്തോപീഡിയാക് സർജൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സ്ത്രീകളുമായി സൗഹൃദത്തിലാകുക.

Samayam Malayalam 31 May 2020, 4:01 pm
ഡൽഹി: ഡോക്ടറെന്ന വ്യാജേന ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സ്ത്രീകളെ കബിളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. 31കാരനായ ആനന്ദ് കുമാർ ആണ് അറസ്റ്റിലായത്. ഇയാളുടെ ചതിയിൽപ്പെട്ട വനിത ഡോക്ടറാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്.
Samayam Malayalam man posed as surgeon on tinder to connect women
ഡോക്ടറെന്ന വ്യാജേന സ്ത്രീകളെ കബിളിപ്പിച്ച് പണംതട്ടി; പ്രചോദനമായത് ബോളിവുഡ് സിനിമ


'ഡോക്ടർ രോഹിത് ഗുജ്റാൾ' എന്ന പേരിലാണ് ടിൻഡർ അടക്കമുള്ള ഡേറ്റിംഗ് ആപ്പുകളിൽ ആനന്ദ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഓർത്തോപീഡിയാക് സർജൻ എന്ന് പരിചയപ്പെടുത്തിയിരുന്നു ഇയാൾ പരാതിക്കാരിയുമായി സൗഹൃദത്തിലായത്. പിന്നീട് വിവാഹം ചെയ്യാമെന്ന് വാഗ്‍ദാനം ചെയ്ത് നിരവധി തവണയായി ഇയാൾ യുവതിയിൽനിന്ന് 30000 രൂപയോളം പണം തട്ടുകയായിരുന്നു. പണം തിരികെ വേണമെന്നാശ്യപ്പെട്ടതോടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെ താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കിയ യുവതി ആനന്ദിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.

ലാജ്പത്ത് നഗറിൽനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം സഹായിയായ പ്രിയം യാദവ് എന്നാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഓർത്തോപീഡിയാക് എന്ന വ്യാജേന ഇത്തരത്തിൽ നിരവധി സ്ത്രീകളെ കബിളിപ്പിച്ചിട്ടുണ്ടെന്നും പണം തട്ടിയിട്ടുണ്ടെന്നും ആനന്ദ് പോലീസിനോട് പറഞ്ഞു. 'കബീർ സിംഗ്' എന്ന ബോളിവുഡ് ചിത്രമാണ് ഇത്തരത്തിൽ ഡോക്ടർ എന്ന വ്യാജേന ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് ഉണ്ടാക്കാൻ പ്രചോദനമായത്.

Also Read: 30 വർഷം മുമ്പ് ‘മരിച്ച’ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയെ സിബിഐ അറസ്റ്റ് ചെയ്തു

ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിവരുകയായിരുന്ന ആനന്ദ് മോഡലും ചലച്ചിത്രത്താരങ്ങളുമാകാൻ ആഗ്രഹിക്കുന്ന നിരവധി യുവതീയുവാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്നു. ഇവർ നൽകിയ ചിത്രങ്ങൾ ഉപയോഗിച്ചാണ് ആനന്ദ് ഡേറ്റിംഗ് ആപ്പുകളിലും മാട്രിമോണിയൽ സൈറ്റുകളിലും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയിരുന്നത്.

ഏതെങ്കിലും സ്ത്രീയുമായി പരിചയത്തിലായാൽ പരസ്പരം ഫോൺ നമ്പറുകൾ കൈമാറുകയും പിന്നീട് സംസാരിക്കാനും തുടങ്ങും. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് തനിക്കുവരുന്ന വീഡിയോ കോളുകൾ ഇയാൾ ഒഴിവാക്കുക പതിവാണ്. ഇതിന് പിന്നാലെ വിവാഹം കഴിക്കുമെന്ന് സ്ത്രീകളെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. ഇതുകൂടാതെ ഇയാൾ സ്വകാര്യച്ചിത്രങ്ങളും വീഡിയോകളും അയക്കാനും ആവശ്യപ്പെടും.

കഴിഞ്ഞ നാല് മാസമായി ഇയാൾ ഇത്തരത്തിൽ നിരവധി സ്ത്രീകളെ കബിളിപ്പിട്ടുണ്ട്. സാമ്പത്തികമായി പ്രതിസന്ധിയിലാണെന്ന് പറഞ്ഞാണ് പണം തട്ടുക. ഇയാളുടെ വലയിൽപ്പെട്ടൊരു യുവതി അഞ്ചുലക്ഷം രൂപ ബാങ്കിൽനിന്ന് വായ്പയ്ക്ക് അപേക്ഷിച്ചതായി കണ്ടെത്തിയതായും ഡിസിപി അന്യേഷ് റോയ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്