ന്യൂയോർക്ക്: സൂം വീഡിയോ കോൺഫറൻസ് കോളിനിടെ 72കാരനെ മകൻ കുത്തിക്കൊന്നു. 20 പേരുള്ള കോൺഫറൻസ് കോളിൽ പങ്കെടുക്കുന്നതിനിടെയാണ് ഡ്വൈറ്റ് പവേഴ്സ് എന്നയാളെ മകൻ കുത്തി കൊലപ്പെടുത്തിയത്. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
അമിറ്റിവില്ലിലുള്ള വീട്ടിൽനിന്നായിരുന്നു പവേഴ്സ് കോൺഫറൻസ് കോളിൽ പങ്കെടുത്ത്. ഇതിനിടെ പവേഴ്സ് കസേരയിൽനിന്ന് ചെരിഞ്ഞ് വീഴുകയും നിലവിളിക്കുന്നതും കോൺഫറൻസ് കോളിൽ പങ്കെടുത്തവർ കാണുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ മകൻ തോമസ് സ്കല്ലി നഗ്നനായി വീഡിയോയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതോടെ പരിഭ്രാന്തരായ വീഡിയോ കോളിലുണ്ടായിരുന്നവർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പവേഴ്സിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. തോമസ് സ്കല്ലിയാണ് പവേഴ്സിനെ കുത്തിക്കൊന്നതെന്ന് കോൺഫറൻസ് കോളിലുണ്ടായവർ ആരോപിച്ചു. എന്നാൽ ഇയാൾ കുത്തുന്നത് ആരും കണ്ടിട്ടില്ല. നഗ്നനായി എത്തിയ ആൾ ഇയാളുടെ മകൻ തന്നെയായിരുന്നോ എന്നും ഗ്രൂപ്പിലുണ്ടായവർ സംശയം ഉന്നയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
അമിറ്റിവില്ലിലുള്ള വീട്ടിൽനിന്നായിരുന്നു പവേഴ്സ് കോൺഫറൻസ് കോളിൽ പങ്കെടുത്ത്. ഇതിനിടെ പവേഴ്സ് കസേരയിൽനിന്ന് ചെരിഞ്ഞ് വീഴുകയും നിലവിളിക്കുന്നതും കോൺഫറൻസ് കോളിൽ പങ്കെടുത്തവർ കാണുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ മകൻ തോമസ് സ്കല്ലി നഗ്നനായി വീഡിയോയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതോടെ പരിഭ്രാന്തരായ വീഡിയോ കോളിലുണ്ടായിരുന്നവർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പവേഴ്സിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. തോമസ് സ്കല്ലിയാണ് പവേഴ്സിനെ കുത്തിക്കൊന്നതെന്ന് കോൺഫറൻസ് കോളിലുണ്ടായവർ ആരോപിച്ചു. എന്നാൽ ഇയാൾ കുത്തുന്നത് ആരും കണ്ടിട്ടില്ല. നഗ്നനായി എത്തിയ ആൾ ഇയാളുടെ മകൻ തന്നെയായിരുന്നോ എന്നും ഗ്രൂപ്പിലുണ്ടായവർ സംശയം ഉന്നയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.