ആപ്പ്ജില്ല

കേരളത്തിൽ നിന്ന് മടങ്ങിവന്നയാളെ കൊവിഡ് രോഗിയെന്നു വിളിച്ചു; സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു

കേരളത്തിൽ നിന്ന് എത്തിയതോടെയാണ് ജ്യോതിമണിയെ പ്രതിയായ ദേവദാസ് പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്‌തത്. ഇരുവരും ഒരുമിച്ച് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

Samayam Malayalam 25 Mar 2020, 9:53 am
ഗൂഡല്ലൂർ: കൊവിഡ് രോഗിയെന്ന് വിളിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കുത്തേറ്റയാൾ മരിച്ചു. ഗൂഡല്ലൂർ നൊണ്ടിമേടു സ്വദേശി ജ്യോതിമണിയാണ്(44) കൊല്ലപ്പെട്ടത്. പ്രതിയായ ദേവദാസിനെ(40) പോലീസ് അറസ്‌റ്റ് ചെയ്‌തു.
Samayam Malayalam New Project (87)
കൊലപാതകം നടന്നത് ഊട്ടിയിൽ


Also Read: അതിക്രമിച്ചു കടന്നു പീഡനശ്രമം; അക്രമിയുടെ നാവു കടിച്ചു മുറിച്ച് വൃദ്ധ

ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. കേരളത്തിൽ നിന്ന് മടങ്ങിവന്ന ചുമട്ടുതൊഴിലാളിയായ ജ്യോതിമണിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് ദേവദാസ് ആരോപിച്ചു. ഇക്കാര്യം ആരോപിച്ച് ദേവദാസിനെ പ്രതി പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്‌തു. ഇതോടെയാണ് തർക്കം സംഘർഷത്തിലേക്ക് നീങ്ങിയത്.

Also Read: ഭാര്യയുടെയും മകൻ്റെയും മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് നിരവധി കേസുകളിലെ പ്രതി

വാക്കേറ്റത്തിനിടെ ഹോട്ടലിൽ ഉപയോഗിച്ചിരുന്ന കത്തി ഉപയോഗിച്ച് ദേവദാസ് ജ്യോതിമണിയെ കുത്തി. അഴത്തിൽ മുറിവേറ്റ ജ്യോതിമണിയെ ഉടൻ തന്നെ ഊട്ടി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴുത്തിലേറ്റ ഗുരുതരമായ മുറിവാണ് മരണകാരണാമായത്. പാലക്കാട് സ്വദേശിയായ ദേവദാസ് ഊട്ടി മാർക്കറ്റിലെ ഹോട്ടൽ ജീവനക്കാരനാണ്. കൊലപാതകത്തിൽ കേസെടുത്ത പോലീസ് നടപടികൾ ആരംഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്