സൂററ്റ്: നാല് മക്കളുടെ മുന്നിലിട്ട് ഭർത്താവിനെ ഭാര്യ ക്രൂരമായി കൊലപ്പെടുത്തി. ഗുജറാത്തിലെ സുററ്റിലെ പാണ്ഡെസാരയിലെ വഡോഡിയിലാണ് സംഭവം. 35 കാരനായ പ്രേംചന്ദ് ആണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തിൽ ഭാര്യ സുധ സോങ്കർ, ഇവരുടെ സുഹൃത്ത് സന്തോഷ് പ്രജാപതി എന്നിവർ പിടിയിലായി. യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
Also Read: ജാമിയ മിലിയയിൽ വെടിവെപ്പ്; വിദ്യാർഥി ആശുപത്രിയിൽ, പ്രതി പിടിയിൽ
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. സുധയും സന്തോഷും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കവും വഴക്കം പതിവായിരുന്നു. ഇതോടെയാണ് സന്തോഷിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്.
സംഭവദിവസം പുലർച്ചെ വീട്ടിലെത്തിയ സന്തോഷ് പ്രേംചന്ദിനെ ആക്രമിച്ചു. തുടർന്ന് സുധയുടെ സഹായത്തോടെ ഇയാൾ പ്രേം ചന്ദിൻ്റെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാൻ കത്തികൊണ്ട് കഴുത്തറത്തു. ഇതിന് ശേഷം ചുറ്റിക ഉപയോഗിച്ച് തുടർച്ചയായി തലയ്ക്കടിച്ച് മരണം ഉറപ്പാക്കി. നാല് മക്കളുടെ സാന്നിധ്യത്തിലായിരുന്നു സുധയും സന്തോഷും ചേർന്ന് കൊലപാതകം നടത്തിയത്.
Also Read: വയനാട്ടിൽ സ്കൂളിലെ ശുചിമുറിയിൽ വിദ്യാര്ഥിനി മരിച്ചനിലയിൽ
കൊലയ്ക്ക് ശേഷം സുധ സന്തോഷിൻ്റെ വീട്ടിലേക്ക് പോയി. രാവിലെ മടങ്ങിവന്ന യുവതി ഭർത്താവിനെ
കവർച്ചക്കാർ കൊലപ്പെടുത്തിയെന്ന് സമീപവാസികളെ അറിയിച്ചു. കുട്ടികളെ കൊണ്ട് ഇക്കാര്യം പറയിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുട്ടികൾ കൊലപാതക വിവരം വെളിപ്പെടുത്തി. തുടർന്ന് ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. സുധയ്ക്കും സന്തോഷിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
11, 8, 5, 2 വയസ് പ്രായമുള്ള നാല് കുട്ടികളുടെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നത്.
Also Read: ജാമിയ മിലിയയിൽ വെടിവെപ്പ്; വിദ്യാർഥി ആശുപത്രിയിൽ, പ്രതി പിടിയിൽ
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. സുധയും സന്തോഷും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കവും വഴക്കം പതിവായിരുന്നു. ഇതോടെയാണ് സന്തോഷിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്.
സംഭവദിവസം പുലർച്ചെ വീട്ടിലെത്തിയ സന്തോഷ് പ്രേംചന്ദിനെ ആക്രമിച്ചു. തുടർന്ന് സുധയുടെ സഹായത്തോടെ ഇയാൾ പ്രേം ചന്ദിൻ്റെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാൻ കത്തികൊണ്ട് കഴുത്തറത്തു. ഇതിന് ശേഷം ചുറ്റിക ഉപയോഗിച്ച് തുടർച്ചയായി തലയ്ക്കടിച്ച് മരണം ഉറപ്പാക്കി. നാല് മക്കളുടെ സാന്നിധ്യത്തിലായിരുന്നു സുധയും സന്തോഷും ചേർന്ന് കൊലപാതകം നടത്തിയത്.
Also Read: വയനാട്ടിൽ സ്കൂളിലെ ശുചിമുറിയിൽ വിദ്യാര്ഥിനി മരിച്ചനിലയിൽ
കൊലയ്ക്ക് ശേഷം സുധ സന്തോഷിൻ്റെ വീട്ടിലേക്ക് പോയി. രാവിലെ മടങ്ങിവന്ന യുവതി ഭർത്താവിനെ
കവർച്ചക്കാർ കൊലപ്പെടുത്തിയെന്ന് സമീപവാസികളെ അറിയിച്ചു. കുട്ടികളെ കൊണ്ട് ഇക്കാര്യം പറയിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുട്ടികൾ കൊലപാതക വിവരം വെളിപ്പെടുത്തി. തുടർന്ന് ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. സുധയ്ക്കും സന്തോഷിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
11, 8, 5, 2 വയസ് പ്രായമുള്ള നാല് കുട്ടികളുടെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നത്.