കൊച്ചി: 40 വർഷത്തിലധികമായി കേരളത്തിലും തമിഴ്‌നാട്ടിലുമായി മോഷണങ്ങൾ നടത്തിയിരുന്ന മരിയാർ ഭൂതമെന്ന ഗോപി പിടിയിൽ. അറസ്റ്റിലായ 63 കാരനായ ഗോപിയെ കോടതി റിമാൻഡ് ചെയ്തു. പാലാരിവട്ടത്തെ സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ മോഷ്ടിച്ച ഇയാളെ പൊലീസ് സാഹസികമായാണ് പിടി കൂടിയത്. കേരളം, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലായി ഗോപിക്കെതിരെ 60 കേസുകളോളം ഉണ്ട്. 400ലധികം മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. സെൻട്രൽ ജയിലുകളിൽ നിരവധി തവണ തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. പോണ്ടിച്ചേരിയിൽ നിന്ന് കഴിഞ്ഞ വർഷം ശിക്ഷ പൂർത്തിയാക്കി കേരളത്തിലെത്തിയ മരിയാർ ഭൂതം എറണാകുളത്തെ ലോഡ്‌ജിൽ ഒളിവിൽ കഴിയുകയായിരുന്നു.
ശിക്ഷ കഴിഞ്ഞ ശേഷം തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽ ഇയാൾ മോഷണം നടത്തി വരികയായിരുന്നു. സ്പോർട്സ് ബൈക്കിൽ കറങ്ങി നടന്ന് രാത്രികാലങ്ങളിലായിരുന്നു മോഷണം. എറണാകുളത്തെ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ കൂടി വന്നതോടെ പോലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കി. രാത്രിയിൽ പോലീസിനെ കണ്ട് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതിനെ തുടർന്നാണ് മരിയാർ പൂതം പോലീസ് പിടിയിലായത്.
ശിക്ഷ കഴിഞ്ഞ ശേഷം തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽ ഇയാൾ മോഷണം നടത്തി വരികയായിരുന്നു. സ്പോർട്സ് ബൈക്കിൽ കറങ്ങി നടന്ന് രാത്രികാലങ്ങളിലായിരുന്നു മോഷണം. എറണാകുളത്തെ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ കൂടി വന്നതോടെ പോലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കി. രാത്രിയിൽ പോലീസിനെ കണ്ട് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതിനെ തുടർന്നാണ് മരിയാർ പൂതം പോലീസ് പിടിയിലായത്.