ആപ്പ്ജില്ല

തമിഴ്നാട്ടിൽ ഭർതൃമതിയായ യുവതിയെയും കാമുകനെയും നടുറോഡിലിട്ട് കുത്തിക്കൊന്നു

ഇരുചക്രവാഹനത്തില്‍ വരുകയായിരുന്നു കമിതാക്കളെ തടഞ്ഞുനിര്‍ത്തി ഒരുസംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്‍പുനാഥനുമായുള്ള ബന്ധത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

Samayam Malayalam 19 May 2020, 4:25 pm
മധുര: തമിഴ്‌നാട്ടിലെ മധുരയിൽ ഭര്‍തൃമതിയായ യുവതിയെയും കാമുകനെയും നടുറോഡിലിട്ട് കുത്തിക്കൊന്നു. തെര്‍ക്കുത്തേരി സ്വദേശികളായ വി അയ്യമ്മാള്‍(26), എ അന്‍പുനാഥന്‍(32) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ആണ്ടിപ്പെട്ടിയിലെ നായ്ക്കര്‍പ്പെട്ടി റോഡിലായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ വരുകയായിരുന്നു കമിതാക്കളെ തടഞ്ഞുനിര്‍ത്തി ഒരുസംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Samayam Malayalam married woman and her paramour stabbed to death by gang in madurai tamil nadu
തമിഴ്നാട്ടിൽ ഭർതൃമതിയായ യുവതിയെയും കാമുകനെയും നടുറോഡിലിട്ട് കുത്തിക്കൊന്നു


എട്ട് വർഷം മുമ്പ് വിമൽ എന്നയാളുമായി അയ്യമ്മാളിന്റെ വിവാഹം കഴിഞ്ഞതാണ്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. ഇതിനിടെയാണ് അവിവിവാഹിതനായ അൻപുനാഥനുമായി അയ്യമ്മാൾ അടുപ്പത്തിലാകുന്നത്. ഇവരുടെ ബന്ധം ഇരുകുടുംബങ്ങളും എതിർത്തിരുന്നു. ഇതോടെ ബന്ധുക്കളുടെ ഭീഷണി ഭയന്ന ഇരുവരും തെർക്കുത്തേരിയിൽനിന്ന് മാറി ഒരുമിച്ച് താമസിക്കാൻ തുടങ്ങി. സംഭവം നടക്കുന്നതിന് കുറച്ചുദിവസം മുമ്പാണ് ഇരുവരും വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തിയത്.

Also Read: സിഗരറ്റ് കത്തിച്ച് നൽകാഞ്ഞതിന് അമ്മാവൻ മരുമകനെ കത്തിയെടുത്ത് കുത്തി

കൊലപാതകത്തിനുശേഷം നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. കുത്തിപ്പരിക്കേൽപ്പിച്ചതുകൂടാതെ അൻപുനാഥനെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനയച്ചു. അന്‍പുനാഥനുമായുള്ള ബന്ധത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും മേലൂർ പോലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്