ആറ്റിങ്ങൽ: പശ്ചിമ ബംഗാൾ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഹോളോ ബ്രിക്സ് കമ്പനിയിലെ തൊഴിലാളിയായ ബിമലി (33) നെയാണ് ഓഫീസ് കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിമലിനൊപ്പം താമസിച്ചിരുന്ന അമലിനെ കാണാതാവുകയും ചെയ്തു. ബിമൽ താമസിക്കുന്ന മുറിയിൽ കസേരയിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ബിമലിന്റെ കഴുത്തിന്റെ വലത് വശത്ത് ആഴത്തിൽ മുറിവേറ്റിരുന്നു. മുഖം തുണി കൊണ്ട് മറച്ച രീതിയിലുമായിരുന്നു. മൂന്നാഴ്ച മുൻപാണ് ബിമൽ എ.എം ഹോളോബ്രിക്സിൽ ജോലിക്കെത്തിയത്. ബിമൽ ഇവിടെ ജോലിക്ക് ചേർന്ന ശേഷമാണ് അമൽ പശ്ചിമ ബംഗാളിൽ നിന്ന് എത്തിയത്. കമ്പനിക്കുള്ളിൽ തന്നെയുള്ള ഓഫീസിന്റെ താഴത്തെ നിലയിലായിരുന്നു ഇരുവരുടെയും താമസം.
ഞായറാഴ്ച കമ്പനിയുടമ മോഹൻകുമാർ ഇരുവർക്കും ശമ്പളം നൽകിയിരുന്നു. എന്നാൽ തിങ്കളഴ്ച രാവിലെ മുറി പുറത്ത് നിന്ന് അടച്ച അവസ്ഥയിൽ ആയിരുന്നു. ബിമലിനെയും അമലിനെയും കുറിച്ച് വിവരം ഇല്ലാതിരുന്നതിനെ തുടർന്ന് മുറി തുറന്നപ്പോഴാണ് മരിച്ച നിലയിൽ ബിമലിനെ കണ്ടത്. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അമലിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡുകൾ സൂക്ഷിക്കാതെയാണ് ഇവിടെ ജോലിക്ക് നിർത്തുന്നതെന്ന് പോലീസ് കണ്ടെത്തി.
ഞായറാഴ്ച കമ്പനിയുടമ മോഹൻകുമാർ ഇരുവർക്കും ശമ്പളം നൽകിയിരുന്നു. എന്നാൽ തിങ്കളഴ്ച രാവിലെ മുറി പുറത്ത് നിന്ന് അടച്ച അവസ്ഥയിൽ ആയിരുന്നു. ബിമലിനെയും അമലിനെയും കുറിച്ച് വിവരം ഇല്ലാതിരുന്നതിനെ തുടർന്ന് മുറി തുറന്നപ്പോഴാണ് മരിച്ച നിലയിൽ ബിമലിനെ കണ്ടത്. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അമലിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡുകൾ സൂക്ഷിക്കാതെയാണ് ഇവിടെ ജോലിക്ക് നിർത്തുന്നതെന്ന് പോലീസ് കണ്ടെത്തി.