സംഭവം ഇങ്ങനെ
ജൂലൈ 20നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. സംഭവം ഇങ്ങനെ, പെണ്‍കുട്ടി ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി അടുത്ത ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. ഈ സമയത്ത് മദ്യപിച്ചെത്തിയ രണ്ട് പേര്‍ പെണ്‍കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നു. അവിടെ വച്ച് അഞ്ച് പേര്‍കൂടി ഇവര്‍ക്കൊപ്പം ചേരുകയും ചെയ്തു. പിന്നീട് മണിക്കൂറുകളോളം സമയം ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ബസ്തര്‍ റേഞ്ച് ഐജി പി. സുന്ദരരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി
പീഡനത്തിന് ശേഷം ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി ഒരു സുഹൃത്തിനോട് പറഞ്ഞതായും പോലീസ് പറഞ്ഞു.
പീഡിപ്പിച്ചവര്‍ തന്നെ പെണ്‍കുട്ടിയെ കല്യാണ സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്ത. തിരികെ വീട്ടിൽ നേരത്തെ എത്തിയ പെണ്‍കുട്ടി വീട്ടുകാരോട് സംഭവം പറയാതെ മിണ്ടാതിരിക്കുകയും ചെയ്തു. ജൂലൈ 20ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണം നടത്തിയിരുന്നു
പെണ്‍കുട്ടിയുടെ ആത്മഹത്യയിൽ പ്രാദേശിക പോലീസ് അന്വേഷണം നടത്തിയതായും സംഭവത്തിൽ എന്തെങ്കിലും വിവരങ്ങള്‍ അറിഞ്ഞാൽ അറിയിക്കണമെന്ന് കുടുംബാംഗങ്ങളോട് ബന്ധപ്പെടാൻ ആവശ്യപ്പെട്ടതായും ഐ.ജി പറഞ്ഞു.
പിതാവും ആത്മഹത്യക്ക് ശ്രമിച്ചു
പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് പീഡന വിവരം പെണ്‍കുട്ടിയുടെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായതായി വീട്ടുകാരോട് പറഞ്ഞത്. അത് കേട്ട് അവര്‍ ഞെട്ടിപ്പോകുകയും ചെയ്തു. പക്ഷേ അവൾ ഇതിനകം മരിച്ചതിനാൽ കേസ് തുടരാനാകുമോ എന്ന് അറിയില്ല. നിയമത്തെക്കുറിച്ചുള്ള അജ്ഞതയിൽ കുടുംബം പോലീസിലേക്ക് തിരികെ എത്താനും തയ്യാറായില്ല. പിന്നീട് രണ്ട് മാസത്തിന് ശേഷം പിതാവും കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപെടുകയായിരുന്നു.
വീണ്ടും പോസ്റ്റുമോര്‍ട്ടം
സംഭവത്തിൽ നടപടിയെടുക്കാമെന്ന് പോലീസ് പെണ്‍കുട്ടിയുടെ പിതാവിനോട് പറഞ്ഞിരുന്നുവെങ്കിലും അത് ചെയ്തില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതേസമയം, ഇത്തരത്തില്‍ പെണ്‍കുട്ടിക്ക് നേരെ കൂട്ടബലാത്സംഗം നടന്നതായി തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് പോലീസ് പറഞ്ഞത്.
മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തുന്നതിനായി പുറത്തെടുത്തതായും പോലീസ് വ്യക്തമാക്കി. അതിനൊപ്പം തന്നെ സംഭവത്തിൽ പ്രാദേശിക പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സമ്മര്‍ദ്ദവും ഉയരുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഏഴ് പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ്.