ആപ്പ്ജില്ല

പതിനാലുകാരിയെ മാനഭംഗപ്പെടുത്തി ജീവനോടെ തീ വെച്ച് കൊന്നു

സുഖമില്ലാത്ത ഭാര്യയെ സന്ദർശിക്കാൻ ഭാര്യ വീട്ടിൽ പോയപ്പോഴാണ് മകൾക്ക് നേരെ ആക്രമമണം ഉണ്ടായതെന്ന് അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയും സഹോദരനും മാത്രമാണ് ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്.

Samayam Malayalam 29 May 2019, 5:49 pm

ഹൈലൈറ്റ്:

  • പതിനാലുകാരിയായ ദളിത് പെൺകുട്ടിയെയാണ് ആക്രമിച്ചത്
  • അച്ഛന്റെ പരാതിയിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു
  • ഇഷ്ടികച്ചൂള ഉടമ അടക്കമുള്ള ഏഴ് പേരാണ് അറസ്റ്റിലായത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam fire
ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പോലീസ് ഏഴ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സുഖമില്ലാത്ത ഭാര്യയെ സന്ദർശിക്കാൻ ഭാര്യ വീട്ടിൽ പോയപ്പോഴാണ് മകൾക്ക് നേരെ ആക്രമമണം ഉണ്ടായതെന്ന് അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയും സഹോദരനും മാത്രമാണ് ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കത്തിക്കുകയായിരുന്നെന്ന് അച്ഛൻ പോലീസിനോട് പറഞ്ഞു.

പെൺകുട്ടി ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജീവനോടെയാണ് പെൺകുട്ടിയെ കത്തിച്ചതെന്ന് കണ്ടെത്തിയെന്ന് പോലീസ് വെളിപ്പെടുത്തി. പതിനാല് വയസുള്ള മകൾ ഇഷ്ടികചൂളയിൽ ജോലിക്ക് പോയിരുന്നു. കുട്ടി ജോലിക്ക് പോയിരുന്ന ഇഷ്ടികച്ചൂളയുടെ ഉടമ, അകൗണ്ടന്റ് എന്നിവരടക്കമുള്ള ഏഴ് പേരാണ് അറസ്റ്റിലായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്