സീതാപൂർ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സെപ്റ്റംബർ ഏഴിന് യുപിയിലെ ഇമാലിയ സുൽത്താൻപൂർ ജില്ലയിലാണ് സംഭവം. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായും ഒരാൾ അറസ്‌റ്റിലായെന്നും പോലീസ് വ്യക്തമാക്കി.
Also Read: കേസിൽ വഴിത്തിരിവായത് മദ്യകുപ്പി; പൂജാരിമാരുടെ കൊലപാതകത്തിൽ അഞ്ച് അറസ്റ്റ്
പീഡനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പീഡനവിവരം പുറത്തായത്. ചന്തയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഞ്ചംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഷീബു, നസീം എന്നീ യുവാക്കളാണ് പെൺകുട്ടിയെ മർദ്ദിച്ച് ആളൊഴിഞ്ഞ പ്രദേശത്തേക്ക് എത്തിച്ചത്. മറ്റ് മൂന്ന് പ്രതികളും ഇവിടേക്ക് എത്തുകയായിരുന്നു.
പീഡന വിവരം പുറത്ത് പറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്നും ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും പ്രതികൾ പെൺകുട്ടിയോട് പറഞ്ഞു. ഭയം മൂലം പെൺകുട്ടി വിവരം പങ്കുവെച്ചില്ല. ഇതിനിടെയാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. കേസ് രജിസ്‌റ്റർ ചെയ്‌ത പോലീസ് പെൺകുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുകയും അഞ്ച് പ്രതികൾക്കെതിരെയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. പ്രതികളിലൊരാളായ ഷീബുവിൻ്റെ അറസ്‌റ്റ് തിങ്കളാഴ്‌ച രേഖപ്പെടുത്തി.
Also Read: ഓൺലൈൻ ക്ലാസിനിടെ ഗ്രൂപ്പിൽ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും; പരാതിയുമായി മാതാപിതാക്കൾ, അന്വേഷണം ആരംഭിച്ച് പോലീസ്
പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവം പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. സീതാപൂർ എസ്‌പിമാരായ ആർപി സിംഗ് രാജീവ് ദീക്ഷിത്(അഡീഷണൽ എസ്‌പി) എന്നിവർ ഗ്രാമം സന്ദർശിച്ചു. ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ശക്തമാണെന്നും ഇവർ വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. സ്‌ത്രീകൾക്ക് എതിരായ ലൈംഗിക അതിക്രമങ്ങൾ ഉയർന്ന തോതിലുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.
Also Read: കേസിൽ വഴിത്തിരിവായത് മദ്യകുപ്പി; പൂജാരിമാരുടെ കൊലപാതകത്തിൽ അഞ്ച് അറസ്റ്റ്
പീഡനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പീഡനവിവരം പുറത്തായത്. ചന്തയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഞ്ചംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഷീബു, നസീം എന്നീ യുവാക്കളാണ് പെൺകുട്ടിയെ മർദ്ദിച്ച് ആളൊഴിഞ്ഞ പ്രദേശത്തേക്ക് എത്തിച്ചത്. മറ്റ് മൂന്ന് പ്രതികളും ഇവിടേക്ക് എത്തുകയായിരുന്നു.
പീഡന വിവരം പുറത്ത് പറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്നും ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും പ്രതികൾ പെൺകുട്ടിയോട് പറഞ്ഞു. ഭയം മൂലം പെൺകുട്ടി വിവരം പങ്കുവെച്ചില്ല. ഇതിനിടെയാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. കേസ് രജിസ്‌റ്റർ ചെയ്‌ത പോലീസ് പെൺകുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുകയും അഞ്ച് പ്രതികൾക്കെതിരെയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. പ്രതികളിലൊരാളായ ഷീബുവിൻ്റെ അറസ്‌റ്റ് തിങ്കളാഴ്‌ച രേഖപ്പെടുത്തി.
Also Read: ഓൺലൈൻ ക്ലാസിനിടെ ഗ്രൂപ്പിൽ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും; പരാതിയുമായി മാതാപിതാക്കൾ, അന്വേഷണം ആരംഭിച്ച് പോലീസ്
പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവം പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. സീതാപൂർ എസ്‌പിമാരായ ആർപി സിംഗ് രാജീവ് ദീക്ഷിത്(അഡീഷണൽ എസ്‌പി) എന്നിവർ ഗ്രാമം സന്ദർശിച്ചു. ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ശക്തമാണെന്നും ഇവർ വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. സ്‌ത്രീകൾക്ക് എതിരായ ലൈംഗിക അതിക്രമങ്ങൾ ഉയർന്ന തോതിലുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.