ഹൈദരാബാദ്: കേരളത്തില്‍ പടക്കം നിറച്ച പഴം കഴിച്ചതിനിടെ പൊട്ടി പരിക്കേറ്റ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തിലെ പ്രതിഷേധം അവസാനിക്കുന്നതിന് മുമ്പെ തെലങ്കാനയില്‍ ഞെട്ടിക്കുന്ന ക്രൂരത. കുരങ്ങനെ മരത്തില്‍ കെട്ടിത്തൂക്കിയാണ് കണ്ണില്ലാ ക്രൂരത അരങ്ങേറിയിരിക്കുന്നത്. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ വെമ്‌സൂര്‍ ഗ്രാമത്തിലാണ് സംഭവം.
Also Read: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; ഇത്തവണ 98.82% വിജയം; ഫലമറിയേണ്ടത് ഇങ്ങനെ
മൂന്നാളുകള്‍ ചേര്‍ന്ന് ഒരു കുരങ്ങന്റെ കഴുത്തില്‍ കയര്‍കെട്ടി മരത്തില്‍ കെട്ടിത്തൂക്കി കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജൂണ്‍ 26 നാണ് സംഭവം നടന്നത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്നു പേരെയും പോലീസ് അറസ്റ്റു ചെയ്തു.
Also Read: അകക്കണ്ണില്‍ കണ്ട് ഹാറൂണ്‍, കമ്പ്യൂട്ടറില്‍ എസ്എസ്എല്‍സി എഴുതി, 'ഫുള്‍ എ പ്ലസ്'
സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സതുപള്ളി വനമേഖലയിലും സമീപ പ്രദേശങ്ങളിലും കുരങ്ങു ശല്യം വ്യാപകമാണ്. കുരങ്ങിനെ കെട്ടിത്തൂക്കി ബാക്കിയുള്ള കുരങ്ങുകളെ ഭയപ്പെടുത്താനായിരുന്നു ശ്രമം. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണനിയമ പ്രകാരം കേസെടുത്തു.
Also Read: ചൈനീസ് ആപ്പുകള്‍ നിരോധിച്ചതില്‍ തിരിച്ചടി ആര്‍ക്ക്? ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്കി'നു പിന്നിലെന്ത്?
തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറില്‍ മേയ് 27 ന് 15 വയസ്സു പ്രായമുള്ള പിടിയാന സ്‌ഫോടക വസ്തു നിറഞ്ഞ പഴം കഴിച്ച് ചരിഞ്ഞ സംഭവം വിവാദമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ആന ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. മേയ് 25 നാണ് ആനയെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
Also Read: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; ഇത്തവണ 98.82% വിജയം; ഫലമറിയേണ്ടത് ഇങ്ങനെ
മൂന്നാളുകള്‍ ചേര്‍ന്ന് ഒരു കുരങ്ങന്റെ കഴുത്തില്‍ കയര്‍കെട്ടി മരത്തില്‍ കെട്ടിത്തൂക്കി കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജൂണ്‍ 26 നാണ് സംഭവം നടന്നത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്നു പേരെയും പോലീസ് അറസ്റ്റു ചെയ്തു.
Also Read: അകക്കണ്ണില്‍ കണ്ട് ഹാറൂണ്‍, കമ്പ്യൂട്ടറില്‍ എസ്എസ്എല്‍സി എഴുതി, 'ഫുള്‍ എ പ്ലസ്'
സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സതുപള്ളി വനമേഖലയിലും സമീപ പ്രദേശങ്ങളിലും കുരങ്ങു ശല്യം വ്യാപകമാണ്. കുരങ്ങിനെ കെട്ടിത്തൂക്കി ബാക്കിയുള്ള കുരങ്ങുകളെ ഭയപ്പെടുത്താനായിരുന്നു ശ്രമം. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണനിയമ പ്രകാരം കേസെടുത്തു.
Also Read: ചൈനീസ് ആപ്പുകള്‍ നിരോധിച്ചതില്‍ തിരിച്ചടി ആര്‍ക്ക്? ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്കി'നു പിന്നിലെന്ത്?
തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറില്‍ മേയ് 27 ന് 15 വയസ്സു പ്രായമുള്ള പിടിയാന സ്‌ഫോടക വസ്തു നിറഞ്ഞ പഴം കഴിച്ച് ചരിഞ്ഞ സംഭവം വിവാദമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ആന ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. മേയ് 25 നാണ് ആനയെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.