ആപ്പ്ജില്ല

പൊതുസ്ഥലത്ത് ഉമ്മവെച്ചത് ചോദ്യംചെയ്തയാളുടെ കൈ കമിതാക്കൾ തല്ലിയൊടിച്ചു

കഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് രണ്ടുജോഡി കമിതാക്കൾ പരസ്യമായി ഉമ്മവെയ്ക്കുന്നത് രമേശന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇത് രമേശൻ ചോദ്യംചെയ്യുകയും യുവാക്കൾ രമേശനെ ഓടയിലേക്ക് തള്ളിയിടുകയുമായിരുന്നു.

Samayam Malayalam 30 Apr 2019, 2:50 pm

ഹൈലൈറ്റ്:

  • സദാചാര പോലീസ് ചമഞ്ഞയാൾക്കാണ് മർദ്ദനം
  • കമിതാക്കളുടെ ആക്രമണത്തിലാണ് പരിക്കേറ്റത്
  • നിലേശ്വരത്തെ പുസ്തക വ്യാപാരിക്കാണ് മർദ്ദനം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kissing
കാസർഗോഡ്: പൊതുസ്ഥലത്ത് പരസ്യമായി ഉമ്മവെച്ചത് ചോദ്യംചെയ്തയാളുടെ കൈ കമിതാക്കൾ തല്ലിയൊടിച്ചു. നീലേശ്വരത്തെ ബോധി ബുക്സ് ഉടമ രമേശൻ (48)നാണ് കമിതാക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്. നീലേശ്വരം ബസ് സ്റ്റാൻഡിൽനിന്നും മന്ദംപുറത്ത് കാവിലേക്കുള്ള വഴിയിലാണ് സംഭവം.
കഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് രണ്ടുജോഡി കമിതാക്കൾ പരസ്യമായി ഉമ്മവെയ്ക്കുന്നത് രമേശന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇത് രമേശൻ ചോദ്യംചെയ്യുകയും യുവാക്കൾ രമേശനെ ഓടയിലേക്ക് തള്ളിയിടുകയുമായിരുന്നു. ഓടയിൽ വീണ രമേശന്റെ കൈ ഒടിഞ്ഞു.

രമേശന്റെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും കമിതാക്കൾ അപ്പോഴേക്കും രക്ഷപെട്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നാൽ രമേശനെ ആരാണ് ആക്രമിച്ചതെന്ന് വ്യക്തതയില്ല. റസിഡൻസ് അസോസിയേഷന്റെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം.

മന്ദംപുറത്ത് കാവിലെ ഇടവഴിയിൽ കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കമിതാക്കൾ തമ്പടിക്കുന്നത് ശല്ല്യമുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്