ആപ്പ്ജില്ല

വയനാട്ടില്‍ സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

രാത്രി സമീപത്തെ വീടിന്‍റെ പുറകുവശത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. യുവാവിന്‍റെ കൈകള്‍ കെട്ടിയിട്ട ശേഷം പൂര്‍ണ നഗ്നനാക്കുകയും മര്‍ദിക്കുകയും ചെയ്‍തെന്നാണ് പരാതി

Samayam Malayalam 25 Nov 2019, 5:40 pm
വയനാട്: സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആളുകള്‍ യുവാവിനെ നഗ്നനാക്കി മര്‍ദിക്കുകയും ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‍തതായി പരാതി. വാകേരി സ്വദേശി സത്യപ്രസാദിനാണ് മര്‍ദനം ഏറ്റത്. പ്രദേശത്തെ ഒരു വീടിന് സമീപത്ത് രാത്രി കണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
Samayam Malayalam New Project (5)


Also Read:വാട്‍സാപ്പ് ഗ്രൂപ്പുകളിലൂടെ കഞ്ചാവ് വില്‍പ്പന; ഒരാള്‍ കൊച്ചിയില്‍ പിടിയില്‍

ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തന്‍റെ കൈകള്‍ കെട്ടിയിട്ട ശേഷം പൂര്‍ണ നഗ്നനാക്കുകയും തുടര്‍ന്ന് നിലത്തിട്ട് ചവിട്ടിയെന്നുമാണ് യുവാവിന്‍റെ പരാതി. മുഖത്തും ശരീരത്തിന്‍റെ പിന്‍ഭാഗത്തുമാണ് ചവിട്ടേറ്റത്. മര്‍ദനത്തില്‍ ഇയാളുടെ ഇടത് കൈ ഒടിഞ്ഞു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‍തു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Also Read: ട്രെയിനില്‍ മുഖംമൂടി സംഘത്തിന്‍റെ കവര്‍ച്ച; യാത്രക്കാരുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

മര്‍ദനമേറ്റ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രിയില്‍ പ്രദേശത്തെ ഒരു വീടിനു സമീപത്ത് സംശയാസ്‍പദമായി കണ്ടതിനെ തുടര്‍ന്നാണ് യുവാവിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചതെന്നാണ് വിവരം. അതേ സമയം ഒരാള്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ അവിടെയെത്തിയതെന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്കു മുമ്പ് അമ്പലവയല്‍ ടൗണില്‍ തമിഴ്‍നാട് സ്വദേശികളായ യുവാവിനും യുവതിക്കും നേരെ സദാചാര ഗുണ്ടാ ആക്രമണം നടന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്