ആപ്പ്ജില്ല

തന്‍റെ കാമുകിയുടെ സഹായത്തോടെ അമ്മ ഒമ്പതുകാരനെ കൊന്നു; തൊലിയുരിഞ്ഞ ശേഷം കമ്പിയിലിട്ട് ചുട്ടു

ഒൻപതുകാരന്‍റെ നെഞ്ചിൽ 11 തവണയാണ് അമ്മ കത്തികൊണ്ട് കുത്തിയത്. കൊലപാതകത്തിന് ശേഷം മുഖത്തെ തൊലിയിരിഞ്ഞ് കമ്പിയിലിട്ട് ചുടുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇരുവർക്കും തടവ് ശിക്ഷ വിധിച്ചു

Samayam Malayalam 28 Nov 2020, 5:39 pm
സമാമ്പിയ: ഇരുപത്തേഴുകാരിയായ അമ്മ വനിതാ പങ്കാളിക്കൊപ്പം ചേർന്ന് മകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുവർക്കും തടവ് ശിക്ഷ വിധിച്ചു. ഒൻപതുകാരനെ കൊലപ്പെടുത്തുകയും മൃതദേഹത്തിന്‍റെ തൊലിയുരിഞ്ഞ് കമ്പിയിലിട്ട് ചുടുകയും ചെയ്ത സംഭവത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബ്രസീലിൽ നിന്നാണ് ക്രൂര സംഭവത്തിന്‍റെ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam crime scene
പ്രതീകാത്മക ചിത്രം. PHOTO: TOI


റുവാൻ മെയ്‌കോൺ ഡാ സിൽവ കാസ്ട്രോ എന്ന് ഒൻപതുകാരനാണ് ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്. ഈ വർഷം മെയ് മാസത്തിലായിരുന്നു സംഭവം. അമ്മ റോസാന ഔരി ഡാ സിൽവ കാൻഡിഡോയും പങ്കാളിയായ കാസില പ്രിസ്‌കില സാന്റിയാഗോ ഡമാസ്‌കെനോ പെസോവയും (28) ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്.

Also Read : ഭാര്യ സ്വയം തീകൊളുത്തുന്നത് ഭർത്താവ് മൊബൈലിൽ പകർത്തി; രണ്ട് കേസുകളിൽ പ്രതിയാക്കി പോലീസ്

കുറ്റം തെളിഞ്ഞതിനെത്തുടർന്ന് കാൻഡിയോയ്ക്ക് 65 വർഷം തടവും പെസോവയ്ക്ക് 64 വർഷവും തടവ് ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. നവംബർ 25നാണ് ഇരുവർക്കും ശിക്ഷ വിധിച്ചതെന്ന് ടൈംസ് നൗവാണ് റിപ്പോർട്ട് ചെയ്തത്.

മെയ് 31 രാത്രി കുട്ടി ഉറങ്ങിക്കിടക്കുമ്പോഴാണ് ഇരുവരും ചേർന്ന് ക്രൂര കൃത്യം നടത്തിയത്. കുട്ടിയുടെ നെഞ്ചിൽ 11 തവണയാണ് ഇവർ കുത്തിയത്. തുടർന്ന് കാസ്ട്രോയുടെ മുഖത്തെ തൊലി കളഞ്ഞ് മൃതദേഹം കഷ്ണങ്ങളാക്കിയാണ് ഗ്രില്ലിൽ ഇട്ട് കത്തിച്ചത്. ബാക്കിയുള്ളവ സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്തു.

സമാമ്പിയ അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ കാൻഡിഡോ സ്യൂട്ട്കേസ് വലിച്ചെറിയുന്നത് രണ്ട് ആൺകുട്ടികൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്യൂട്ട്കേസ് വലിച്ചെറിയുന്നത് കണ്ടവരിലൊരാൾ ഉള്ളിലെന്താണെന്നറിയാൻ ഇത് തുറന്ന് നോക്കുകയായിരുന്നു. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടതോടെ ഞെട്ടിത്തരിച്ച ഇവർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണമാണ് അമ്മയിലേക്ക് എത്തിച്ചത്.

Also Read : 20 കാരിയെ തട്ടിക്കൊണ്ടു പോയി 14 ദിവസം നിരന്തരം പീഡിപ്പിച്ചു; രക്ഷപ്പെടുത്തിയത് പിതാവ്

കുട്ടിയുടെ അച്ഛന്‍റെ കുടുംബത്തോടുള്ള ദേഷ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും അന്വേഷണത്തിൽ തെളിഞ്ഞു. മകനെ വെറുത്തിരുന്നതായും ഇവർ പോലീസിനോട് പറയുകയും ചെയ്തു. പെസോവയുടെ എട്ട് വയസുള്ള മകൾ ഭീകര ദൃശ്യങ്ങൾ കണ്ടിരുന്നെന്നും പോലീസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്