ആപ്പ്ജില്ല

മോഷണത്തിനിടെ പട്ടാളക്കാരന്റെ അമ്മയെയും ഭാര്യയെയും കവർച്ചസംഘം കൊലപ്പെടുത്തി

ഉറങ്ങിക്കിടന്ന ഇരുവരെയും ഇരുമ്പുദണ്ഡ് ഉപയോ​ഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്റ്റീഫൻ-സ്നേഹ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

Samayam Malayalam 15 Jul 2020, 7:04 pm
ചെന്നൈ: തമിഴ്നാട്ടിൽ പട്ടാളക്കാരന്റെ വീട്ടിൽ മോഷണത്തിനെത്തിയ കവർച്ചസംഘം അമ്മയെയും ഭാര്യയെയും കൊലപ്പെടുത്തി. ലഡാക്കിൽ സേവനമനുഷ്ഠിക്കുന്ന പട്ടാളക്കാരൻ സ്റ്റീഫന്റെ (38) വീട്ടിലാണ് കവർച്ച നടന്നത്. ഇയാളുടെ അമ്മ രാജകുമാരി (60), ഭാര്യ സ്നേഹ (28) എന്നിവരാണ് മരിച്ചത്. ശിവഗംഗ ജില്ലയിലെ കാളയാർകോവിലിനടുത്ത് മുടുക്കൂരണിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
Samayam Malayalam mother and the wife of a man in the indian army murdered in their home in sivaganga district
മോഷണത്തിനിടെ പട്ടാളക്കാരന്റെ അമ്മയെയും ഭാര്യയെയും കവർച്ചസംഘം കൊലപ്പെടുത്തി


ഉറങ്ങിക്കിടന്ന ഇരുവരെയും ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്റ്റീഫൻ-സ്നേഹ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. സ്റ്റീഫന്റെ അച്ഛനും വിമുക്തഭടനുമായ സാന്റിയാഗോ പുലർച്ചെ കൃഷിയിടത്തിലേക്ക് പോയതിനുശേഷമായിരുന്നു ആക്രമിസംഘം വീട്ടിലേക്ക് പ്രവേശിച്ചത്. തുടർന്ന് പണിക്കഴിഞ്ഞ് രാവിലെ വീട്ടിലെത്തിയ സാന്റിയാഗോയാണ് ഭാര്യയെയും മരുമകളെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

Also Read: ക്യാനിൽ ഇന്ധനം നിറച്ച് നൽകിയില്ല, പമ്പ് ഉടമസ്ഥയുടെ ഓഫീസിൽ പാമ്പിനെ എറിഞ്ഞ് യുവാവ്

ഇയാളുടെ നിലവിളിക്കേട്ടെത്തിയ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞയുടൻ കാളയാർകേവിൽ പോലീസ് സംഭവംനടന്ന വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിൽനിന്ന് 58 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി സാന്റിയാഗോയും ബന്ധുക്കളും പറഞ്ഞു. ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്