ആപ്പ്ജില്ല

മൂന്ന് മക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന് അമ്മ തൂങ്ങി മരിച്ചു

കുടി വെള്ള ടാങ്കിൽ നാഗരാജിനെയും മുക്കിക്കൊന്നു ശേഷമാണ് യെല്ലമ്മ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യെല്ലമ്മയുടെ ഭർത്താവ് ഉമേഷ് സംഭവം നടക്കുമ്പോൾ വീടിന് പുറത്ത് ഉറങ്ങി കിടക്കുകയായിരുന്നു.

Samayam Malayalam 19 Jun 2019, 9:56 pm
ബെംഗലൂരു: വെള്ളം നിറച്ച പാത്രങ്ങളിലും കുടിവെള്ള ടാങ്കിലും മക്കളെ മുക്കിക്കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചു. കൊപ്പാൾ കുകനൂരിലാണ് 30 വയസുകാരിയായ യെല്ലമ്മ ബർക്കർ മക്കളെ കൊലപ്പെടുത്തിയത്.
Samayam Malayalam crime


അക്ഷത (ഏഴ്) കാവ്യ (നാല്) നാഗരാജ് (രണ്ട്) എന്നിവരെയാണ് യെല്ലമ്മ കൊലപ്പെടുത്തിയത്. കുംബവഴക്കിനെ തുടർന്നാണ് ക്രൂര കൃത്യം ചെയ്തതെന്നാണ് സൂചന. അക്ഷത, കാവ്യ എന്നിവരെ വെള്ളം നിറച്ച പാത്രത്തിലാണ് മുക്കി കൊന്നത്. കുടി വെള്ള ടാങ്കിൽ നാഗരാജിനെയും മുക്കിക്കൊന്നു ശേഷമാണ് യെല്ലമ്മ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യെല്ലമ്മയുടെ ഭർത്താവ് ഉമേഷ് സംഭവം നടക്കുമ്പോൾ വീടിന് പുറത്ത് ഉറങ്ങി കിടക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്