ലണ്ടൻ: ദുർമന്ത്രവാദത്തിന്റെ പേരിൽ മൂന്ന് വയസുകാരിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത അമ്മക്ക് തടവ്. 37 കാരിയായ യുവതിക്ക് 11 വർഷമാണ് കോടതി തടവ് വിധിച്ചത്. യുവതി ദുർമന്ത്രവാദം നടത്തുന്നതായി പോലീസ് കണ്ടെത്തി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈയ്യിൽ വെച്ച കേസിൽ നേരത്തെ യുവതി ശിക്ഷിക്കപ്പെട്ടിരുന്നു. യുവതിയുടെ വീട് പരിശോധിച്ചപ്പോൾ പശുവിന്റെ നാക്ക് ഉൾപ്പടെ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ പോലീസ് കണ്ടെത്തി.
ഉഗാണ്ട സ്വദേശിയായ യുവതി ലണ്ടനിലാണ് താമസിക്കുന്നത്. രണ്ടു വർഷം മുൻപാണ് ഇവർ മകളുടെ ജനനേന്ദ്രിയം മുറിച്ചെടുത്തത്. ഉയരത്തിൽ നിന്ന് ബിസ്‌കറ്റ് എടുക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണാണ് കുട്ടിയുടെ ജനനേന്ദ്രിയം മുറിഞ്ഞതെന്ന് യുവതി കോടതിയിൽ പറഞ്ഞിരുന്നു.
ഇവർ കോടതിയിൽ ആദ്യം കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കാതിരുന്ന യുവതിയുടെ പ്രവർത്തിയാണ് കൂടുതൽ സംശയമുണ്ടാക്കിയത്. പ്രോസിക്യൂഷൻ ഇക്കാര്യം തെളിവ് സഹിതം കോടതിയിൽ തെളിയിച്ചതോടെയാണ് ശിക്ഷ ഉറപ്പായത്.
ഉഗാണ്ട സ്വദേശിയായ യുവതി ലണ്ടനിലാണ് താമസിക്കുന്നത്. രണ്ടു വർഷം മുൻപാണ് ഇവർ മകളുടെ ജനനേന്ദ്രിയം മുറിച്ചെടുത്തത്. ഉയരത്തിൽ നിന്ന് ബിസ്‌കറ്റ് എടുക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണാണ് കുട്ടിയുടെ ജനനേന്ദ്രിയം മുറിഞ്ഞതെന്ന് യുവതി കോടതിയിൽ പറഞ്ഞിരുന്നു.
ഇവർ കോടതിയിൽ ആദ്യം കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കാതിരുന്ന യുവതിയുടെ പ്രവർത്തിയാണ് കൂടുതൽ സംശയമുണ്ടാക്കിയത്. പ്രോസിക്യൂഷൻ ഇക്കാര്യം തെളിവ് സഹിതം കോടതിയിൽ തെളിയിച്ചതോടെയാണ് ശിക്ഷ ഉറപ്പായത്.