ആപ്പ്ജില്ല

കല്ലമ്പലം: ദുരൂഹസാഹചര്യത്തിൽ മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങിമരിച്ച നിലയിൽ

ആതിരയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഭര്‍തൃമാതാവിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Samayam Malayalam 26 Jan 2021, 8:41 am
Samayam Malayalam athira
മരിച്ച ആതിര Photo: Supplied
തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച ആതിര (24)യുടെ ഭര്‍തൃമാതാവും മരിച്ച നിലയിൽ. കല്ലമ്പലം സുനിത ഭവനിൽ ശ്യാമളയെയൊണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനം പോലീസിനുണ്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആതിരയുടെ കുടുംബം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഭര്‍തൃമാതാവിൻ്റെ മരണം.

Also Read: റിപബ്ലിക് ദിനാഘോഷത്തിനു പിന്നാലെ ട്രാക്ടർ റാലിയും: അതീവസുരക്ഷയിൽ രാജ്യതലസ്ഥാനം

വീടിനോടു ചേര്‍ന്നുള്ള കോഴിഫാമിലാണ് ശ്യാമളയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 15നാണ് വിവാഹം കഴിഞ്ഞ് ഒന്നര മാസം മാത്രം പിന്നിട്ട ശേഷം ആതിര എന്ന 24കാരി ദുരൂഹസാഹചര്യത്തിൽ മരിക്കുന്നത്. കഴുത്തറുത്ത് മരിച്ച നിലയിലായിരുന്നു ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തറത്തതെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഇതിനു പുറമെ ആതിരയുടെ കൈഞരമ്പുകളിലും മുറിവുണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നതെങ്കിലും വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആതിരയുടെ കുടുംബം ആരോപണമുന്നയിക്കുന്ന സാഹചര്യത്തിൽ മരണത്തിലെ ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഭര്‍തൃമാതാവിൻ്റെ മരണം.

Also Read: ഉമ്മൻ ചാണ്ടിക്ക് നിഷേധിക്കാൻ കഴിയാത്ത രണ്ട് ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട്: സോളാർ പരാതിക്കാരി

ആതിരയുടെ മരണത്തിൽ ഇതുവരെ ഭര്‍ത്താവിൻറെ വീട്ടിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഭര്‍ത്താവുമായി ആതിരയ്ക്ക് പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഭര്‍തൃമാതാവായ ശ്യാമള ഇടയ്ക്കിടെ വഴക്കിട്ട് വീട്ടിൽ നിന്ന് പോകാറുണ്ടായിരുന്നുവെന്ന് ആതിരയുടെ വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

ആതിരയുടേത് കൊലപാതകമാകാൻ വിദൂര സാധ്യത മാത്രമാണുള്ളതെന്നാണ് പോലീസ് പറയുന്നത്. സമീപത്തുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് സ്വയം കഴുത്തു മുറിക്കുകയായിരുന്നുവെന്നും അതിനു മുൻപായി ആതിര കൈകളിൽ മുറിവുണ്ടാക്കിയതാകാമെന്നുമാണ് പോലീസ് പറയുന്നത്. ഇത് കൊലപാകതമാണെങ്കിൽ വിദഗ്ധനായ ഒരു കൊലയാളിയ്ക്ക് മാത്രമേ ഇത്തരത്തിൽ കൊല്ലാൻ കഴിയൂവെന്നും അവര്‍ വിലയിരുത്തി. അന്വേഷണത്തിൻ്റെ ഭാഗമായി പതിനഞ്ചോളം പേരെ ചോദ്യം ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്