ഊട്ടി: പത്ത് വയസുകാരിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. കാമുകനുമായുള്ള അമ്മയുടെ ബന്ധം മകൾ കണ്ടുവെന്ന് മനസിലാക്കിയതിനെ തുടർന്നാണ് കൊലപതാകം. ഊട്ടി കോടപ്പമന്ത് അംബേദ്‌കർ നഗറിലെ ജഗന്നാഥന്റെ ഭാര്യ രാജലക്ഷ്‌മിയാണ് മകളെ കൊലപ്പെടുത്തിയത്. കാമുകനുമായുള്ള രാജലക്ഷ്‌മിയുടെ ബന്ധം അവസാനിപ്പിക്കണമെന്ന് ജഗന്നാഥൻ പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവരത് ചെവിക്കൊണ്ടില്ല. രാജലക്ഷ്‌മി അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അറസ്റ്റിലായ രാജലക്ഷ്‌മിയെ കോടതി റിമാൻഡ് ചെയ്തു.
രാജലക്ഷ്‌മിയുടെ മകൾ ഉഷാറാണി വീട്ടിലെ ഊഞ്ഞാലിലാണ് മരിച്ചു കിടന്നത്. മണിക്കൂറുകളോളം കുട്ടി ചലനമില്ലാതെ ഊഞ്ഞാലിൽ കിടക്കുന്നത് കണ്ട നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണത്തെ സ്ഥിരീകരിച്ചത്. രാജലക്ഷ്‌മിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് അവരെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയയാക്കി. തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തനിക്ക് കാമുകനുമായുള്ള ബന്ധം മകൾ ആരോടും പറയാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്ന് രാജലക്ഷ്‌മി മൊഴി നൽകി.
രാജലക്ഷ്‌മിയുടെ മകൾ ഉഷാറാണി വീട്ടിലെ ഊഞ്ഞാലിലാണ് മരിച്ചു കിടന്നത്. മണിക്കൂറുകളോളം കുട്ടി ചലനമില്ലാതെ ഊഞ്ഞാലിൽ കിടക്കുന്നത് കണ്ട നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണത്തെ സ്ഥിരീകരിച്ചത്. രാജലക്ഷ്‌മിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് അവരെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയയാക്കി. തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തനിക്ക് കാമുകനുമായുള്ള ബന്ധം മകൾ ആരോടും പറയാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്ന് രാജലക്ഷ്‌മി മൊഴി നൽകി.