മുംബൈ: ബലാത്സംഗ കേസിൽ അറസ്റ്റിലായ യുവാവിന് 17 മാസത്തിന് ശേഷം ജാമ്യം. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ഡിഎൻഎ ഫലം പുറത്തുവന്നതോടെയാണ് യുവാവിന് കോടതി ജാമ്യം അനുവദിച്ചത്. ഡിഎൻഎ പരിശോധനയിൽ കുഞ്ഞിൻ്റെ പിതാവ് യുവാവ് അല്ലെന്ന് കണ്ടെത്തുകയായിരുന്നു. Also Read: 74 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപികയെ ഓസ്ട്രേലിയയിലേക്ക് നാടുകടത്തി ഇസ്രായേൽ
2019ൽ ബധിരയും ഊമയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന കേസിലാണ് മുംബൈയിലെ ഒരു റസ്റ്റോറൻ്റ് ജീവനക്കാരനായ 25കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് യുവാവ് ജാമ്യം നേടിയത്.
വയറു വേദനയാണെന്ന് അറിയിച്ചതോടെയാണ് പെൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അയൽവാസിയായ യുവാവ് രണ്ട് പ്രാവശ്യം ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പറഞ്ഞു.
ബന്ധുക്കൾ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഇതിനിടെ യുവാവ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണം തുടരുന്നതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നായിരുന്നു പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനിടെ പെൺകുട്ടിയുടെ ഡിഎൻഎ ഫലം അനുകൂലമായി വന്നതോടെ യുവാവ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു.
Also Read: പുനർജനിക്കുമെന്ന വിശ്വാസം; യുവതികളെ അമ്മ ഡംബെൽ ഉപയോഗിച്ചു കൊലപ്പെടുത്തി
താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ചതാണെന്നും യുവാവ് കോടതിയിൽ വ്യക്തമാക്കി. ജാമ്യം ലഭിച്ചാൽ കുറ്റാരോപിതൻ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ഡിഎൻഎ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
2019ൽ ബധിരയും ഊമയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന കേസിലാണ് മുംബൈയിലെ ഒരു റസ്റ്റോറൻ്റ് ജീവനക്കാരനായ 25കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് യുവാവ് ജാമ്യം നേടിയത്.
വയറു വേദനയാണെന്ന് അറിയിച്ചതോടെയാണ് പെൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അയൽവാസിയായ യുവാവ് രണ്ട് പ്രാവശ്യം ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പറഞ്ഞു.
ബന്ധുക്കൾ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഇതിനിടെ യുവാവ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണം തുടരുന്നതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നായിരുന്നു പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനിടെ പെൺകുട്ടിയുടെ ഡിഎൻഎ ഫലം അനുകൂലമായി വന്നതോടെ യുവാവ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു.
Also Read: പുനർജനിക്കുമെന്ന വിശ്വാസം; യുവതികളെ അമ്മ ഡംബെൽ ഉപയോഗിച്ചു കൊലപ്പെടുത്തി
താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ചതാണെന്നും യുവാവ് കോടതിയിൽ വ്യക്തമാക്കി. ജാമ്യം ലഭിച്ചാൽ കുറ്റാരോപിതൻ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ഡിഎൻഎ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.