ആപ്പ്ജില്ല

'കൊവിഡാണ്, മരണം സംഭവിക്കും'; ഭാര്യയോട് കള്ളം പറഞ്ഞ് കാമുകിക്കൊപ്പം നാടുവിട്ട യുവാവ് പിടിയിൽ

മുംബൈയിലെ ജെഎൻപിടിയിൽ ക്ലിയറിങ് ഏജൻസിയുടെ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മനീഷ് മിശ്ര എന്ന യുവാവാണ് ഭാര്യയോട് കള്ളം പറഞ്ഞ് നാടുവിട്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്

Samayam Malayalam 17 Sept 2020, 7:21 pm
മുംബൈ: കൊവിഡ്-19 സ്ഥിരീകരിച്ചെന്ന് ഭാര്യയോട് കള്ളം പറഞ്ഞ് കാമുകിയുമായി നാടുവിട്ട യുവാവ് പോലീസിൻ്റെ പിടിയിൽ. നവി മുംബൈ സ്വദേശിയായ മനീഷ് മിശ്ര എന്ന യുവാവാണ് പിടിയിലായത്.
Samayam Malayalam mumbai married man told family had covid 19 and he eloped with girlfriend
'കൊവിഡാണ്, മരണം സംഭവിക്കും'; ഭാര്യയോട് കള്ളം പറഞ്ഞ് കാമുകിക്കൊപ്പം നാടുവിട്ട യുവാവ് പിടിയിൽ


Also Read: എൻഐഎ കുരുക്കിൽ ജലീൽ; മന്ത്രിയുടെ രാജിയുണ്ടാകുമോ? അറിയാം 5 കാര്യങ്ങൾ

മുംബൈയിലെ ജെഎൻപിടിയിൽ ക്ലിയറിങ് ഏജൻസിയുടെ സൂപ്പർവൈസറായി ജോലി ചെയ്യുന്ന യുവാവ് കഴിഞ്ഞ ജൂൺ 24ന് ഭാര്യയെ ഫോൺ ചെയ്‌ത് തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കള്ളം പറഞ്ഞു. വീട്ടിൽ വരാൻ കഴിയാത്ത സാഹചര്യമാണെന്നും മരണം സംഭവിച്ചേക്കാമെന്നും ഇയാൾ പറഞ്ഞു. പിന്നീട് യുവാവ് ഫോൺ സ്വിച്ച് ഓഫ് ചെയ്‌തതോടെ കുടുംബം പോലീസിൽ പരാതി നൽകി.

പോലീസ് പരിശോധനയിൽ ഫോൺ സ്വിച്ച് ഓഫ് ആയത് വാഷി എന്ന സ്ഥലത്ത് വെച്ചാണെന്ന് വ്യക്തമായി. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ ബൈക്കും താക്കോലും ഹെൽമറ്റും യുവാവ് ജോലി സമയത്ത് ഉപയോഗിക്കുന്ന ബാഗും കണ്ടെത്തി. ഇതോടെ പ്രദേശത്തെ നദിയിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വിവരങ്ങൾ ലഭ്യമാകാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഇയാളുടെ ചിത്രങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിലേക്ക് അയച്ച് നൽകുകയും ചെയ്‌തു. അന്വേഷണം തുടരുന്നതിനിടെ എയ്റോളിയിലെ ഒരു ചെക്ക് പോയിൻ്റിലെ സിസിടിവിയിൽ മനീഷിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് യുവാവ് പിടിയിലായത്.

Also Read: സംസ്ഥാനത്ത് 20 പുതിയ ഹോട്സ്പോട്ടുകൾ; 4081 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

മനീഷ് ഒരു സ്ത്രീയോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത് മുംബൈ പൊലീസ് ഇൻസ്പെക്‌ടർ സഞ്ജയ് ധുമാൽ വ്യക്തമാക്കി. വിശദമായ പരിശോധനയിൽ യുവാവ് ഇൻഡോറിൽ കാമുകിയുമൊത്ത് താമസിക്കുന്നതായി കണ്ടെത്തി. സ്ഥലത്തെത്തിയ പോലീസ് മനീഷ് മിശ്രയെ മുംബൈയിലേക്ക് മടക്കി കൊണ്ടുവന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്