മുംബൈ: ഓടുന്ന ട്രെയിനിൽ നിന്നും ഭർത്താവ് തള്ളിയിട്ട യുവതി മരിച്ചു. മുംബൈയിൽ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന 26കാരിയാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ട്രെയിനിന്റെ ഡോറിനരികിൽ നിന്നായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. തിങ്കളാഴ്ച ചേമ്പുർ- ഗോവണ്ടി റെയില്‍വെ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് അറസ്റ്റിലായിട്ടുണ്ട്. മുപ്പത്തിയൊന്നുകാരനായ ഭർത്താവും കൊല്ലപ്പെട്ട യുവതിയും തൊഴിലാളികളാണ്. മന്‍കുർദ് പ്രദേശത്ത് താമസിക്കുന്ന ഇവരുടെ വിവാഹം രണ്ട് മാസം മുന്നേയാണ് നടന്നത്. യുവതിയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഇവർക്ക് ഏഴുവയസുള്ള ഒരു മകളുണ്ട്.
തിങ്കളാഴ്ച ഏഴ് വയസുള്ള മകൾക്കൊപ്പമായിരുന്നു ഇവർ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തത്. വാതിലിന് സമീപം നിന്നായിരുന്നു യാത്ര. ട്രെയിൻ ഓടുന്നിനിടെ താഴേക്ക് വീഴാന്‍ പോയ യുവതിയെ ഭർത്താവ് താങ്ങിപ്പിടിച്ചെങ്കിലും പതിയെ പിടിവിടുകയായിരുന്നു എന്നാണ് റെയിൽവേ പോലീസ് പറയുന്നത്.
ട്രെയിൻ ഗോവണ്ടി സ്റ്റേഷനിലെത്തിയപ്പോൾ യുവതി താഴേക്ക് വീഴുന്നത് കണ്ട് നിന്ന മറ്റൊരാൾ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ ചോദ്യം ചെയ്യുകയും സംഭവ സ്ഥലത്തേക്ക് പോവുകയും ചെയ്തു.
സ്ഥലത്തെത്തിയ സംഘം ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുന്ന രീതിയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീക്കുകയായിരുന്നു.
തിങ്കളാഴ്ച ഏഴ് വയസുള്ള മകൾക്കൊപ്പമായിരുന്നു ഇവർ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തത്. വാതിലിന് സമീപം നിന്നായിരുന്നു യാത്ര. ട്രെയിൻ ഓടുന്നിനിടെ താഴേക്ക് വീഴാന്‍ പോയ യുവതിയെ ഭർത്താവ് താങ്ങിപ്പിടിച്ചെങ്കിലും പതിയെ പിടിവിടുകയായിരുന്നു എന്നാണ് റെയിൽവേ പോലീസ് പറയുന്നത്.
ട്രെയിൻ ഗോവണ്ടി സ്റ്റേഷനിലെത്തിയപ്പോൾ യുവതി താഴേക്ക് വീഴുന്നത് കണ്ട് നിന്ന മറ്റൊരാൾ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ ചോദ്യം ചെയ്യുകയും സംഭവ സ്ഥലത്തേക്ക് പോവുകയും ചെയ്തു.
സ്ഥലത്തെത്തിയ സംഘം ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുന്ന രീതിയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീക്കുകയായിരുന്നു.