ചെന്നൈ: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാതെ പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു തല വേർപെട്ട് മരിച്ചു. കാഞ്ചീപുരം ജില്ലയിലെ കൂവത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സംഭവം.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പൂർണ ഗർഭിണിയായ സ്ത്രീയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചത്. ആ സമയം ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് നഴ്‌സുമാർ തന്നെ കുട്ടിയെ പുറത്തെടുക്കാൻ നടത്തിയ ശ്രമത്തിനിടയിലാണ് കുട്ടിയുടെ തല വേർപെട്ടത്. കുട്ടി മരിച്ചതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധം നടത്തി. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത ശേഷം അമ്മയെ ചെങ്കൽപ്പെട്ടുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പൂർണ ഗർഭിണിയായ സ്ത്രീയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചത്. ആ സമയം ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് നഴ്‌സുമാർ തന്നെ കുട്ടിയെ പുറത്തെടുക്കാൻ നടത്തിയ ശ്രമത്തിനിടയിലാണ് കുട്ടിയുടെ തല വേർപെട്ടത്. കുട്ടി മരിച്ചതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധം നടത്തി. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത ശേഷം അമ്മയെ ചെങ്കൽപ്പെട്ടുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.