മകുര്ദ്ദി: വിചിത്രമായ ചില ആരോപണങ്ങളും പിന്നീടുണ്ടായ ഒരു കലാപത്തിന്റെയും വാര്‍ത്തയാണ് ആഫ്രിക്കയിൽ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. നൈജീരിയൻ നഗരമായ ഡൗഡുവിൽ പുരുഷന്മാരുടെ ജനനേന്ദ്രിയം മോഷ്ടിക്കപ്പെടുന്നുവെന്ന് പറഞ്ഞ് വലിയൊരു കലാപത്തിന് തന്നെയാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ഈ നാട്ടിൽ ഒരു പുരോഹിതനും മറ്റൊരു ചെറുപ്പക്കാരനും ജീവന് നഷ്ടപ്പെടുകയും പള്ളികള്‍ അടക്കമുള്ളവ കത്തിക്കുകയും ചെയ്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടുതലായും ചെറുപ്പക്കാർക്ക് അവരുടെ ജനനേന്ദ്രിയം നഷ്ടമായിരിക്കുന്നുവെന്ന തരത്തിലാണ് സെപ്റ്റംബര്‍ മാസത്തിൽ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ പ്രദേശത്ത് പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു.
Also Read : മുംബൈ നടുക്കിയ ഓർമ്മകൾക്ക് 12 വയസ്സ്; മായാതെ 26/11 ഭീകരാക്രമണം; അറിയേണ്ടതെല്ലാം
ജനനേന്ദ്രിയ മോഷണക്കേസ് ആരോപിച്ച് ജനക്കൂട്ടം ഒരു പാസ്റ്ററെ കൊലപ്പെടുത്തിതുകയും തുടർന്ന് നൈജീരിയയുടെ വടക്കൻ മധ്യസംസ്ഥാന ബെനൂ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഡൗഡുവിലൂടെ കടന്നുപോകുന്ന മകുർദി-ലാഫിയ ഹൈവേയിൽ മൂന്ന് ദിവസം മുമ്പ് സമാധാനപരമായി ആരംഭിച്ച് പ്രതിഷേധം പിന്നീട് കലാപത്തിലേക്ക് മാറുകയായിരുന്നു.
ഒരു മാസത്തിനുള്ളിൽ ആറ് പേരുടെ ജനനേന്ദ്രിയം മോഷ്ടിക്കപ്പെട്ടുവെന്ന അഭ്യൂഹങ്ങളാണ് കലാപത്തിന് കാരണമായത്. ജോഷ്വ ഉഹെംബെ എന്ന പാസ്റ്ററും കൂട്ടാളിയായ നോഹ സാകയ്ക്കും മോഷണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് എത്തിയ ആള്‍ക്കൂട്ടം പാസ്റ്ററെ കൊലപ്പെടുത്തുകയായിരുന്നു.
നവംബര്‍ മൂന്ന് വ്യാഴാഴ്ച അയപ്പോഴേക്കും കലാപം ശക്തമാകുകയും പള്ളികള്‍ക്ക് നേരെ ആക്രമണം നടക്കുകയും അഗ്നിക്ക് ഇരയാക്കുകയുമായിരുന്നു.
മറ്റൊരു സംഭവത്തിൽ, ത്യാകാ തയൂസ എന്ന യുവാവും മരിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ഇയാള്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇയാളാണ് നാട്ടിലെ ജനനേന്ദ്രിയം മോഷണത്തിന് പിന്നിലെന്നും, മോഷ്ടിച്ചവയെല്ലാം തിരികെ ഏല്‍പ്പിക്കണമെന്നും കാണിച്ച് ഉയര്‍ന്ന സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഒരു സ്കൂളിലെ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ആഭിചാര പ്രവര്‍ത്തിയിലൂടെയാണ് ലിംഗം നഷ്ടമായത് എന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. ഇത്തരത്തിൽ നോങ്കു ആംഗ്പിയാൻബി ഫ്രാൻസിസ് എന്നയാളാണ് പുരുഷത്വം നഷ്ടപ്പെട്ടതായി ഒരു ആരോപണം ഉന്നയിച്ചത്. ത്യാകാ തയൂസ അത് മോഷ്ടിച്ചുവെന്നാണ് ആരോപിച്ചത്.
പ്രശ്നം തുടങ്ങിയത് സെപ്റ്റംബര്‍ മാസത്തിൽ ആത്മഹത്യ ചെയ്ത ത്യാകാ തന്റെ വയലില്‍ സഹായിക്കാൻ എത്തിയപ്പോഴായിരുന്നുവെന്നാണ് ഫ്രാൻസിസ് ആരോപിച്ചത്. നൈജീരിയൻ വ്യോമസേനയിൽ ചേരുന്നതിന് ഇയാള്‍ സഹായിക്കാമെന്ന് ഫ്രാന്‍സിസിനോട് പറഞ്ഞു.
അന്ന് വൈകിട്ട് അദ്ദേഹത്തെ വീട്ടിൽ കാണണമെന്ന് ആവശ്യപ്പെടുകയും പിന്നീട് അരുവിയിൽ നിന്ന് വെള്ളം എടുക്കാൻ ഒരു പാത്രം തരുകയും ചെയ്തു. വെള്ളം കൊടുത്തപ്പോള്‍ അയാള്‍ അതിൽ എന്തോ ഒന്ന് ചേർക്കുകയും അതിൽ കുളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട്, ആറുദിവസം ഒരു സ്ത്രീയോടൊപ്പവും ഉറങ്ങരുതെന്ന് അയാള്‍ നിർദ്ദേശിച്ചതായും ആരോപിക്കുന്നു.
ഒക്ടോബർ 10 ന് അദ്ദേഹം എന്നെ വീണ്ടും തന്റെ വീട്ടിലേക്ക് വിളിച്ചു, അരുവിയിൽ നിന്ന് വെള്ളം എടുക്കാന്‍ പറയുകയും ചെയ്തു. ഈ സമയം, ഞാൻ തിരിച്ചെത്തിയപ്പോൾ, അദ്ദേഹം നഗ്നനാകാൻ പറയുകയും അതനുസരിക്കുകയും ചെയ്തു. തുടര്‍ന്ന് ആ വെള്ളത്തിൽ എന്തോ ഒന്ന് ചേര്‍ത്ത ശേഷം അത് നെഞ്ചിൽ തടവുകയും ചെയ്യുകയായിരുന്നു. പിറ്റേന്ന് അതിരാവിലെ തന്നെ അവനെ കാണാൻ വരാൻ ആവശ്യപ്പെട്ടുവെന്ന് ഫ്രാൻസിസ് ആവശ്യപ്പെട്ടു.
Also Read : 'ചെയ്യേണ്ടത് ചെയ്യൂ'; ഒടുക്കം ബൈഡന് അധികാര കൈമാറ്റത്തിന് തയ്യാറായി ട്രംപ്
എന്നാൽ, നേരത്തെ എഴുന്നേൽക്കാൻ സാധിച്ചുവെന്ന് വരില്ലെന്നും അയാള്‍ പറഞ്ഞിരുന്നു. അത് അനുസരിച്ച് അയാളുടെ വീട്ടിൽ തന്നെ ഉറങ്ങുകയുമായിരുന്നു. പിന്നീട് ഉറക്കം ഉണർന്നപ്പോഴാണ് തന്റെ പുരുഷത്വം ഇല്ലാതായെന്ന് അറിയാൻ സാധിച്ചത് എന്നും ആരോപിക്കുന്നു. തനിക്ക് പതിവുപോലെ ഒരു ഉദ്ധാരണം നേടാനായില്ല. എന്റെ പുരുഷത്വം മേലിൽ പ്രവർത്തിക്കില്ല, എനിക്ക് ഇനി ലൈംഗികാഭിലാഷങ്ങളില്ലെന്നും അയാള്‍ മാധ്യമത്തോട് പറഞ്ഞു.
വ്യാപാരം താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് “ലിംഗമോ മാർക്കറ്റോ ഇല്ല” എന്ന് ആക്രോശിച്ച് ഒരു സംഘം പ്രതിവാര വിപണിയിൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിരിക്കുകയാണ്.
കലാപത്തിൽ പോലീസ് എട്ടു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ നാട്ടിൽ ഒരു പുരോഹിതനും മറ്റൊരു ചെറുപ്പക്കാരനും ജീവന് നഷ്ടപ്പെടുകയും പള്ളികള്‍ അടക്കമുള്ളവ കത്തിക്കുകയും ചെയ്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടുതലായും ചെറുപ്പക്കാർക്ക് അവരുടെ ജനനേന്ദ്രിയം നഷ്ടമായിരിക്കുന്നുവെന്ന തരത്തിലാണ് സെപ്റ്റംബര്‍ മാസത്തിൽ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ പ്രദേശത്ത് പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു.
Also Read : മുംബൈ നടുക്കിയ ഓർമ്മകൾക്ക് 12 വയസ്സ്; മായാതെ 26/11 ഭീകരാക്രമണം; അറിയേണ്ടതെല്ലാം
ജനനേന്ദ്രിയ മോഷണക്കേസ് ആരോപിച്ച് ജനക്കൂട്ടം ഒരു പാസ്റ്ററെ കൊലപ്പെടുത്തിതുകയും തുടർന്ന് നൈജീരിയയുടെ വടക്കൻ മധ്യസംസ്ഥാന ബെനൂ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഡൗഡുവിലൂടെ കടന്നുപോകുന്ന മകുർദി-ലാഫിയ ഹൈവേയിൽ മൂന്ന് ദിവസം മുമ്പ് സമാധാനപരമായി ആരംഭിച്ച് പ്രതിഷേധം പിന്നീട് കലാപത്തിലേക്ക് മാറുകയായിരുന്നു.
ഒരു മാസത്തിനുള്ളിൽ ആറ് പേരുടെ ജനനേന്ദ്രിയം മോഷ്ടിക്കപ്പെട്ടുവെന്ന അഭ്യൂഹങ്ങളാണ് കലാപത്തിന് കാരണമായത്. ജോഷ്വ ഉഹെംബെ എന്ന പാസ്റ്ററും കൂട്ടാളിയായ നോഹ സാകയ്ക്കും മോഷണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് എത്തിയ ആള്‍ക്കൂട്ടം പാസ്റ്ററെ കൊലപ്പെടുത്തുകയായിരുന്നു.
നവംബര്‍ മൂന്ന് വ്യാഴാഴ്ച അയപ്പോഴേക്കും കലാപം ശക്തമാകുകയും പള്ളികള്‍ക്ക് നേരെ ആക്രമണം നടക്കുകയും അഗ്നിക്ക് ഇരയാക്കുകയുമായിരുന്നു.
മറ്റൊരു സംഭവത്തിൽ, ത്യാകാ തയൂസ എന്ന യുവാവും മരിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ഇയാള്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇയാളാണ് നാട്ടിലെ ജനനേന്ദ്രിയം മോഷണത്തിന് പിന്നിലെന്നും, മോഷ്ടിച്ചവയെല്ലാം തിരികെ ഏല്‍പ്പിക്കണമെന്നും കാണിച്ച് ഉയര്‍ന്ന സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഒരു സ്കൂളിലെ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ആഭിചാര പ്രവര്‍ത്തിയിലൂടെയാണ് ലിംഗം നഷ്ടമായത് എന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. ഇത്തരത്തിൽ നോങ്കു ആംഗ്പിയാൻബി ഫ്രാൻസിസ് എന്നയാളാണ് പുരുഷത്വം നഷ്ടപ്പെട്ടതായി ഒരു ആരോപണം ഉന്നയിച്ചത്. ത്യാകാ തയൂസ അത് മോഷ്ടിച്ചുവെന്നാണ് ആരോപിച്ചത്.
പ്രശ്നം തുടങ്ങിയത് സെപ്റ്റംബര്‍ മാസത്തിൽ ആത്മഹത്യ ചെയ്ത ത്യാകാ തന്റെ വയലില്‍ സഹായിക്കാൻ എത്തിയപ്പോഴായിരുന്നുവെന്നാണ് ഫ്രാൻസിസ് ആരോപിച്ചത്. നൈജീരിയൻ വ്യോമസേനയിൽ ചേരുന്നതിന് ഇയാള്‍ സഹായിക്കാമെന്ന് ഫ്രാന്‍സിസിനോട് പറഞ്ഞു.
അന്ന് വൈകിട്ട് അദ്ദേഹത്തെ വീട്ടിൽ കാണണമെന്ന് ആവശ്യപ്പെടുകയും പിന്നീട് അരുവിയിൽ നിന്ന് വെള്ളം എടുക്കാൻ ഒരു പാത്രം തരുകയും ചെയ്തു. വെള്ളം കൊടുത്തപ്പോള്‍ അയാള്‍ അതിൽ എന്തോ ഒന്ന് ചേർക്കുകയും അതിൽ കുളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട്, ആറുദിവസം ഒരു സ്ത്രീയോടൊപ്പവും ഉറങ്ങരുതെന്ന് അയാള്‍ നിർദ്ദേശിച്ചതായും ആരോപിക്കുന്നു.
ഒക്ടോബർ 10 ന് അദ്ദേഹം എന്നെ വീണ്ടും തന്റെ വീട്ടിലേക്ക് വിളിച്ചു, അരുവിയിൽ നിന്ന് വെള്ളം എടുക്കാന്‍ പറയുകയും ചെയ്തു. ഈ സമയം, ഞാൻ തിരിച്ചെത്തിയപ്പോൾ, അദ്ദേഹം നഗ്നനാകാൻ പറയുകയും അതനുസരിക്കുകയും ചെയ്തു. തുടര്‍ന്ന് ആ വെള്ളത്തിൽ എന്തോ ഒന്ന് ചേര്‍ത്ത ശേഷം അത് നെഞ്ചിൽ തടവുകയും ചെയ്യുകയായിരുന്നു. പിറ്റേന്ന് അതിരാവിലെ തന്നെ അവനെ കാണാൻ വരാൻ ആവശ്യപ്പെട്ടുവെന്ന് ഫ്രാൻസിസ് ആവശ്യപ്പെട്ടു.
Also Read : 'ചെയ്യേണ്ടത് ചെയ്യൂ'; ഒടുക്കം ബൈഡന് അധികാര കൈമാറ്റത്തിന് തയ്യാറായി ട്രംപ്
എന്നാൽ, നേരത്തെ എഴുന്നേൽക്കാൻ സാധിച്ചുവെന്ന് വരില്ലെന്നും അയാള്‍ പറഞ്ഞിരുന്നു. അത് അനുസരിച്ച് അയാളുടെ വീട്ടിൽ തന്നെ ഉറങ്ങുകയുമായിരുന്നു. പിന്നീട് ഉറക്കം ഉണർന്നപ്പോഴാണ് തന്റെ പുരുഷത്വം ഇല്ലാതായെന്ന് അറിയാൻ സാധിച്ചത് എന്നും ആരോപിക്കുന്നു. തനിക്ക് പതിവുപോലെ ഒരു ഉദ്ധാരണം നേടാനായില്ല. എന്റെ പുരുഷത്വം മേലിൽ പ്രവർത്തിക്കില്ല, എനിക്ക് ഇനി ലൈംഗികാഭിലാഷങ്ങളില്ലെന്നും അയാള്‍ മാധ്യമത്തോട് പറഞ്ഞു.
വ്യാപാരം താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് “ലിംഗമോ മാർക്കറ്റോ ഇല്ല” എന്ന് ആക്രോശിച്ച് ഒരു സംഘം പ്രതിവാര വിപണിയിൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിരിക്കുകയാണ്.
കലാപത്തിൽ പോലീസ് എട്ടു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.