ന്യൂഡൽഹി: മാട്രിമോണിയൽ സൈറ്റുകളിലൂടെ പരിചയപെട്ട സ്ത്രീകളിൽ നിന്നും പണം തട്ടിയ നൈജീരിയൻ വംശജർ പിടിയിൽ. സഹോദരങ്ങളായ റെയ്‍മണ്ടും, മെലഡിയും തുണിത്തരങ്ങളുടെ വ്യാപാരം നടത്താൻ നാലു വർഷങ്ങൾക്ക് മുൻപാണ് ഡൽഹിയിലെത്തിയത്. എന്നാൽ, ഇന്ത്യൻ വിസയുടെ കാലാവധി കഴിഞ്ഞതോടെ ഇരുവരും പണം കണ്ടെത്താനായി മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുകയായിരുന്നു. ഇന്ത്യൻ വംശജരായ പല പുരുഷൻമാരുടെയും പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അതിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയാണ് ഇവർ ആദ്യം ചെയ്തത്. മറൈൻ എൻജിനീയർ ആണെന്നും സാമൂഹ്യ പ്രവർത്തകനാണെന്നും മറ്റുമാണ് ഇവർ സ്വയം പരിചയപ്പെടുത്തിയത്. ഇത്തരത്തിൽ സ്ത്രീകളെ ചതിക്കുന്ന നാലു പേരുടെ സംഘത്തെയാണ് കഴിഞ്ഞ ദിവസം ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. റെയ്മണ്ട് (28), മെലഡി(21), കരീം റിദ്വാൻ (27), ഒസാസ് ക്ളിഫോർഡ്(28) എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിലയേറിയ ആഭരണങ്ങൾ അടങ്ങിയ സമ്മാനം അയക്കുന്നുണ്ടെന്ന് ഫോണിലൂടെ അറിയിക്കും. താൻ ദക്ഷിണാഫ്രിക്കയിൽ ആണെന്നും അവിടെ നിന്നാണ് സമ്മാനം അയക്കുന്നതെന്നും സ്ത്രീകളെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് വില പിടിപ്പുള്ള വസ്തുക്കൾ കൈപ്പറ്റാൻ കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് പറഞ്ഞ് മറ്റൊരാൾ ഫോണിൽ ബന്ധപ്പെടും.
പുനെയിൽ നിന്ന് ഇവരുടെ ചതിയിൽ അകപ്പെട്ട യുവതിയാണ് കേസ് നൽകിയത്. കസ്റ്റംസ് ഡ്യൂട്ടി അടക്കാനായി ബാങ്ക് അകൗണ്ട് വിവരങ്ങൾ യുവതിക്ക് നൽകി. അതിലേക്ക് പണം അയച്ചു കഴിഞ്ഞപ്പോൾ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് സംശയം ഉണ്ടായത്. തിവാരി പണ്ഡിറ്റ് എന്ന പേരിലാണ് സംഘത്തിലെ ഒരാൾ തന്നെ ബന്ധപ്പെട്ടതെന്ന് യുവതി പൊലീസിന് മൊഴി നൽകി.
സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിലയേറിയ ആഭരണങ്ങൾ അടങ്ങിയ സമ്മാനം അയക്കുന്നുണ്ടെന്ന് ഫോണിലൂടെ അറിയിക്കും. താൻ ദക്ഷിണാഫ്രിക്കയിൽ ആണെന്നും അവിടെ നിന്നാണ് സമ്മാനം അയക്കുന്നതെന്നും സ്ത്രീകളെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് വില പിടിപ്പുള്ള വസ്തുക്കൾ കൈപ്പറ്റാൻ കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് പറഞ്ഞ് മറ്റൊരാൾ ഫോണിൽ ബന്ധപ്പെടും.
പുനെയിൽ നിന്ന് ഇവരുടെ ചതിയിൽ അകപ്പെട്ട യുവതിയാണ് കേസ് നൽകിയത്. കസ്റ്റംസ് ഡ്യൂട്ടി അടക്കാനായി ബാങ്ക് അകൗണ്ട് വിവരങ്ങൾ യുവതിക്ക് നൽകി. അതിലേക്ക് പണം അയച്ചു കഴിഞ്ഞപ്പോൾ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് സംശയം ഉണ്ടായത്. തിവാരി പണ്ഡിറ്റ് എന്ന പേരിലാണ് സംഘത്തിലെ ഒരാൾ തന്നെ ബന്ധപ്പെട്ടതെന്ന് യുവതി പൊലീസിന് മൊഴി നൽകി.