ആപ്പ്ജില്ല

കൊല്ലത്തുനിന്നും തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുമായി പ്രതി ബെംഗളുരുവിൽ

എറണാകുളത്തുനിന്നും പ്രതി ബെംഗളുരുവിലേക്ക് ടിക്കറ്റെടുത്തതിന്റെ തെളിവുകൾ ലഭിച്ചതായി പോലീസ് പറയുന്നു. തിങ്കളാഴ്ചയാണ് ഒരു സംഘം ദമ്പതികളെ ആക്രമിച്ച് മകളുമായി കടന്നുകളഞ്ഞത്.

Samayam Malayalam 20 Mar 2019, 11:58 am

ഹൈലൈറ്റ്:

  • ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ മുഹമ്മദ് റോഷനാണ് മുഖ്യപ്രതി
  • ബെംഗളുരുവിലേക്ക് എറണാകുളത്തുനിന്നും ടിക്കറ്റെടുത്തതിന്റെ തെളിവുകൾ ലഭിച്ചു
  • നാലുപേർക്കെതിരെ കേസ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ochira
കൊല്ലം: ഓച്ചിറയിൽനിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശികളുടെ 13 കാരിയായ മകളുമായി പ്രതി ബെംഗളുരുവിലേക്ക് കടന്നതായി പോലീസ്. കൂട്ടുപ്രതികളാണ് ഇവരെ എറണാകുളത്തുനിന്നും ട്രെയിനിൽ കയറ്റിവിട്ടതെന്നും പോലീസ് പറഞ്ഞു. പ്രതി ബെംഗളുരുവിലേക്ക് ടിക്കറ്റെടുത്തതിന് തെളിവുകൾ ലഭിച്ചതായും പോലീസ് പറയുന്നു.
ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. വഴിയോര കച്ചവടക്കാരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

തിങ്കളാഴ്ചയാണ് ഒരു സംഘം ദമ്പതികളെ ആക്രമിച്ച് മകളുമായി കടന്നുകളഞ്ഞത്. തുടക്കത്തിൽ മാതാപിതാക്കൾ പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് നാട്ടുകാർ എത്തി ബഹളംവെച്ചതിനു ശേഷമാണ് അന്വേഷണം ആരംഭിച്ചത്. ദമ്പതികളെ മർദ്ദിച്ചവശരാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കേസിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ മുഹമ്മദ് റോഷൻ, വിപിൻ, പായ്ക്കുഴി സ്വദേശി പ്യാരി, വള്ളിക്കാവ് സ്വദേശി അജയൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഘത്തിന് കാർ വാടകയ്ക്ക് കൊടുത്ത രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തു.

തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവാവുമായി പെൺകുട്ടിക്ക് പരിചയം ഉണ്ടായിരുന്നു. പ്ലാസ്റ്റർ ഓഫ് പാരീസിൽ പ്രതിമകൾ നിർമ്മിക്കുന്ന ദമ്പതികൾ രണ്ടുവർഷത്തോളമായി ഓച്ചിറയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്