ആപ്പ്ജില്ല

തിരുവനന്തപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു; അയൽവാസികള്‍ പിടിയിൽ

കഴിഞ്ഞ ഞായറാഴ്ചയാണ് വഴിയിൽ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട് നടന്ന വാക്കു തര്‍ക്കം അടിപിടിയിലേക്കും കല്ലേറിലേക്കും നീങ്ങിയത്. വാക്കുതര്‍ക്കത്തിനിടെ വീടിന്‍റെ വരാന്തയിൽ നിന്ന കരുണാകരനെ അയൽവാസികള്‍ കോൺക്രീറ്റ് കട്ട കൊണ്ട് എറിഞ്ഞ് വീഴ്ത്തിയത്

Samayam Malayalam 10 Sept 2019, 5:07 pm
തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍വാസിയുടെ കല്ലേറില്‍ പരിക്കേറ്റ വൃദ്ധന്‍ മരിച്ചു. കല്ലേറ് കൊണ്ട് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. ഇയാള്‍ മരിച്ചതിന് പിന്നാലെ അയല്‍വാസികളെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam old man death


വഴിയിൽ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ വാക്കു തര്‍ക്കമാണ് അടിപിടിയിലേക്കും കല്ലേറിലേക്കും നീങ്ങിയത്. വാക്കുതര്‍ക്കത്തിനിടെ വീടിന്‍റെ വരാന്തയിൽ നിന്ന കരുണാകരനെ അയൽവാസികളായ സന്തോഷും പ്രവീണും കോൺക്രീറ്റ് കട്ട കൊണ്ട് എറിയുകയായിരുന്നു. അതേസമയം വാക്കുതര്‍ക്കം നടക്കുമ്പോൾ കരുണാകരൻ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.

കല്ലേറില്‍ വയറിന് സാരമായി പരിക്ക് പറ്റിയ കരുണാകരനെ ആദ്യം സ്വകാര്യ ആശുത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ഇയാള്‍ മരിച്ചത്. മരണത്തിന് പിന്നാലെയാണ് അയല്‍വാസികളായ സന്തോഷിനെയും പ്രവീണിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

കരുണാകരൻ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു എന്നാണ് പൊലീസിന്‍റെ ഭാഷ്യം. അടിപിടിയിലും അക്കലേറിലും ഇയാള്‍ക്ക് പരിക്കേറ്റപ്പോള്‍ പരാതിയൊന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചില്ലെന്നും മരണത്തിന് ശേഷമാണ് പൊലീസിനെ വിവരമറിച്ചതെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്