ആപ്പ്ജില്ല

ആലുവയിൽ ലഹരി സംഘങ്ങൾ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ

നിരവധി ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതി മണികണ്ഠൻ. ആശുപത്രിയിൽവെച്ചുകണ്ട ചിപ്പിയും മണികണ്ഠനും വാക്കുതർക്കം ഉണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.

Samayam Malayalam 18 Sept 2019, 8:37 pm
കൊച്ചി: ആലുവയിൽ ലഹരി സംഘങ്ങൾ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. മണികണ്ഠൻ എന്നയാളാണ് അറസ്റ്റിലായത്. ആലുവ സ്വദേശിയായ ചിപ്പി എന്നയാളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. രണ്ടുപേർക്ക് പരിക്കേറ്റു.
Samayam Malayalam murder


ആലുവ സർക്കാർ ആശുപത്രിയിൽ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയതായിരുന്നു ചിപ്പിയും സുഹൃത്തുക്കളും. ഇതേസമയം പ്രസവ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു മണികണ്ഠൻ. ഇവർ തമ്മിൽ സംഘർഷം ഉണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി മാഫിയകള്‍ ഏറ്റുമുട്ടി; യുവാവ് കുത്തേറ്റു മരിച്ചു

ചിപ്പിയുടെ വയറിനാണ് കുത്തേറ്റത്. രക്ഷപെടാനായി ഓടിയ ചിപ്പി പത്ത് മീറ്ററോളം ഓടിയ ശേഷം ആശുപത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നിടത്ത് കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രി ജീവനക്കാർ ചിപ്പിക്കും കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് മൂന്നു പേരെയും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലേക്ക് പോകുംവഴിയാണ് ചിപ്പി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ചിപ്പിയും മണികണ്ഠനും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ചിപ്പിയുടെ കൂടെയുണ്ടായിരുന്ന ചൂണ്ടി കുറ്റിത്തേക്കാട്ടില്‍ വിശാല്‍, പടിഞ്ഞാറെ കുടങ്ങല്ലൂര്‍ അക്കാട്ട് കൃഷ്ണപ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്