പെരുമ്പാവൂർ: സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഐമുറി സ്വദേശി ബേബിയാണ് കൊല്ലപ്പെട്ടത്. ബേബി നടത്തിയിരുന്ന ഫ്രൂട്സ് സ്റ്റോളിന്റെ ഉടമസ്ഥാവകാശം തങ്ങൾക്ക് കൂടിയുണ്ടെന്ന് പറഞ്ഞ് ബേബിയുടെ സഹോദരിയുടെ മക്കളുമായി ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ബേബിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയുടെ മക്കളുടെ സുഹൃത്ത് സുബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബേബിയുടെ സഹോദരിയുടെ മക്കളായ മിഥുനും നിഖിലും സുഹൃത്തായ സുബിനും ചേർന്നാണ് ബേബിയെ ആക്രമിച്ചത്. ബേബിയെ ഇവർ മർദ്ദിച്ച് അവശനാക്കിയിരുന്നു.
ബേബിയുടെ മകൻ ശ്യാം മർദ്ദനം തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശ്യാമിനും ഗുരുതരമായി പരിക്കേറ്റു. മിഥുനം നിഖിലും ആക്രമണശേഷം ഒളിവിൽ പോയി. ഇരുവരെയും സിപിഎം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി പെരുമ്പാവൂരിൽ പ്രതിഷേധം നടത്തി.
ബേബിയുടെ മകൻ ശ്യാം മർദ്ദനം തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശ്യാമിനും ഗുരുതരമായി പരിക്കേറ്റു. മിഥുനം നിഖിലും ആക്രമണശേഷം ഒളിവിൽ പോയി. ഇരുവരെയും സിപിഎം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി പെരുമ്പാവൂരിൽ പ്രതിഷേധം നടത്തി.